തൃശൂരില്‍ വീണ്ടും കോടികളുടെ തട്ടിപ്പ്: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണം തട്ടി
Thursday, February 29, 2024 12:32 AM IST
തൃശൂര്‍: യുകെയില്‍ ജോലി വാഗ്ദാനംചെയ്ത് കോടികള്‍ തട്ടിയെടുത്ത് തൃശൂരിലെ സ്ഥാപനമുടമകള്‍ മുങ്ങി.

പാട്ടുരായ്ക്കലിലുള്ള സ്‌കില്ലെഡിന്‍ എന്ന സ്ഥാപനത്തിന്‍റെ ഉടമകൾ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറിലധികം പേരില്‍നിന്ന് 23 കോടിയോളം രൂപ തട്ടിയെടുത്തതായാണു പരാതി. ആറുമാസത്തെ കാലാവധി പറഞ്ഞാണ് തന്‍റെ ഭാര്യയുടെ പേരില്‍ ഏഴു ലക്ഷം രൂപ നല്‍കിയതെന്ന് കണ്ണൂര്‍ സ്വദേശിയായ ഷിനില്‍ ലൂക്ക പത്രസമ്മേളനത്തില്‍ പറഞ്ഞു.

തന്‍റെ ഭാര്യയുടെ പേരില്‍ 11 ലക്ഷം രൂപ നല്‍കിയെന്ന് തൃശൂര്‍ കല്ലൂര്‍ സ്വദേശിയായ പി.എ. ബാബു പറഞ്ഞു. കെയര്‍ഗിവര്‍ എന്ന ജോലിക്കായി തങ്ങളുടെ കൈയില്‍നിന്ന് 20 ലക്ഷത്തിലധികം രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന് പത്രസമ്മേളനത്തില്‍ യുവതികള്‍ പറഞ്ഞു.


മാസങ്ങള്‍ കഴിഞ്ഞിട്ടും വിസ കിട്ടാതായപ്പോള്‍ പാട്ടുരായ്ക്കലിൽ എത്തി അന്വേഷിച്ചപ്പോഴാണ് സ്ഥാപനം പൂട്ടിക്കിടക്കുന്നതായി കണ്ടത്. ഉടമകളെ ബന്ധപ്പെട്ടപ്പോള്‍ ഫോണും എടുക്കുന്നില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.