വിളി വന്ന ഫോൺ നമ്പർ സഹിതം ഷാജി പരവൂർ പോലീസിൽ പരാതി നൽകി. പദ്മകുമാറിന്റെ സുഹൃത്താണ് ഭീഷണിപ്പെടുത്തിയതെന്നും പരാതിയിൽ പറയുന്നു. ഇയാളുടെ പേരും പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്.
പദ്മകുമാറും കുടുംബവും അറസ്റ്റിലായ ശേഷം ഷീബ ഫാം ഹൗസ് പ്രവർത്തനവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പോലീസിനോടും മാധ്യമങ്ങളോടും പറഞ്ഞിരുന്നു. ഇതിലുള്ള വിരോധമാണ് ഭീഷണിക്ക് കാരണമെന്ന് കരുതുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് ഇക്കാര്യം അന്വേഷിക്കുന്നത്.
കൊട്ടാരക്കര സബ് ജയിലിൽ പാർപ്പിച്ചിരുന്ന പദ്മകുമാറിനെ കഴിഞ്ഞ ദിവസം തിരുവനന്തപുരം സെൻട്രൽ ജയിലിലേയ്ക്ക് മാറ്റി. ജയിൽ ഡിഐജിയുടെ നിർദേശാനുസരണമാണിത്.
പ്രതികൾക്കുവേണ്ടി രണ്ട് അഭിഭാഷകർ കോടതിയിൽ ഹാജരാകും. അഡ്വ. കെ.സുഗുണൻ പദ്മകുമാറിനുവേണ്ടിയും അഡ്വ. അജി മാത്യു പണിക്കർ ഭാര്യക്കും മകൾക്കും വേണ്ടിയും ഹാജരാകും.
പ്രതികൾക്ക് വേണ്ടി അഭിഭാഷകരെ ഏർപ്പെടുത്തിയത് കോടതിയുടെ അറിവോടെ ലീഗൽ സർവീസ് അഥോറിറ്റിയാണ്. പദ്മകുമാറിന്റെ ഉടമസ്ഥതയിലുള്ള ചിറക്കര പഞ്ചായത്തിലെ പോളച്ചിറയിലെ ഫാം ഹൗസും ഇയാളുടെ ചാത്തന്നൂർ മാമ്പള്ളിക്കുന്നത്തെ വീടും ഇപ്പോഴും കനത്ത പോലീസ് കാവലിലാണ്.