പ്രിയമകള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന ഉറച്ച പ്രത്യാശയില്‍ ദൈവാശ്രയത്തോടെ ഈ കുടുംബം രാത്രിയും ഇന്നലെ ഉച്ചവരെയും പ്രാര്‍ഥനയിലായിരുന്നു. പ്രാര്‍ഥനയില്‍ ഇവര്‍ക്ക് ബലം നല്കാന് വിവിധ ക്രൈസ്തവ സഭകളിലെ വൈദികരും വീട്ടിലുണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ മകള്‍ സുരക്ഷിതയായി കൊല്ലം ആശ്രാമം മൈതാനത്ത് ഇരിക്കുന്നുവെന്ന വാര്‍ത്ത സിജിയുടെ ഫോണില്‍ എത്തുകയും അത് മകള്‍തന്നെയാണെന്ന് ഫോട്ടോയില്‍ ഉറപ്പുവരുത്തുകയും ചെയ്തു.
മകളെ ദൈവം കാത്തുവെന്ന ആശ്വാസത്തില്‍ ആ വീടൊന്നാകെ മുട്ടുകുത്തിയും കൈകള്കൂപ്പിയും ദൈവത്തിനു നന്ദി പറഞ്ഞു. ഇതേസമയം വീട്ടുമുറ്റത്തും പരിസരത്തുമായി അയ്യായിരത്തിലേറെ ജനങ്ങള്‍ ആശ്വാസംകൊണ്ടു.
വൈദ്യപരിശോധനയ്ക്കും പോലീസ് നടപടികള്ക്കുംശേഷം അബിഗേല്‍ സ്വന്തം വീട്ടിലേക്കും അവരുടെ സുരക്ഷിത കരങ്ങളിലേക്കും മടങ്ങിവന്നപ്പോള്‍ ജനം ആര്‍പ്പുവിളിച്ചു. പൂയപ്പള്ളിയില്‍ ഉയര്‍ന്ന ആരവം ഒരു ദേശത്തിന്റെ ഒരുമയുടെ വികാരപ്രകടനം കൂടിയായിരുന്നു.
കുട്ടികളെ കരുതാൻ കുട്ടികള്‍ ☛ അപരിചിതര്‍ അടുപ്പം കാണിച്ച് മിഠായികളോ പലഹാരങ്ങളോ പാനീയങ്ങളോ നല്കിയാല് സ്വീകരിക്കാതിരിക്കുക.
☛ നാടോടി സംഘങ്ങളുമായി അകലം പാലിക്കുക, ഇത്തരക്കാരെ അകറ്റി നിര്‍ത്തുക.
☛ കൊച്ചു കുട്ടികളെ മുറ്റത്തും മറ്റും തനിച്ച് കളിക്കാന്‍ വിടാതിരിക്കുക.
☛ ചെറിയ ക്ലാസിലെ കുട്ടികള്‍ ഒരുമിച്ച് പോകുവാന്‍ ശ്രദ്ധിക്കുക.
☛ രാത്രികാല ട്യൂഷന് രക്ഷിതാക്കള്‍ കൂടെ പോകുക.
☛ സ്കൂള്‍ വളപ്പില്‍ ലഹരി വില്പനയുണ്ടെങ്കില് ബന്ധപ്പെട്ടവരെ അറിയിക്കുക.
☛ സിപ്പ് അപ്പ്, സിഗരറ്റ് മിഠായി തുടങ്ങിയവയില്‍ കരുതലുണ്ടാകുക.
☛ അപരിചിത വാഹനങ്ങളോ വ്യക്തികളോ അപകട സാധ്യതയുണ്ടാക്കുന്നുണ്ടെങ്കില് മറ്റുള്ളവരെ അറിയിക്കുക.
രക്ഷിതാക്കള്‍ ☛ അപരിചിതരുമായി കുട്ടികള്‍ അടുപ്പം സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പാക്കുക.
☛ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നുണ്ടോയെന്ന് ശ്രദ്ധിക്കുക.
☛ കുട്ടികള്‍ തനിച്ചും കൂട്ടുകാരൊത്തും പുറത്തു പോകുമ്പോള്‍ എവിടെ പോകുന്നു എങ്ങനെ പോകുന്നു എന്ന് മാതാപിതാക്കള്‍ കൃത്യമായി അറിഞ്ഞിരിക്കണം.