റോഡ് ഗതാഗത യോഗ്യമാക്കണം
Monday, July 1, 2024 1:09 AM IST
ആലത്തൂർ: തൃപ്പാളൂർ ജംഗ്ഷൻ മുതൽ ദേശീയപാത എത്തുന്നതുവരെയുള്ള റോഡിൽ രൂപപ്പെട്ട കുഴികളിലൂടെ ആളുകൾ ദുരിതയാത്ര നടത്തുമ്പോഴും അധികൃതർ കണ്ണുതുറക്കുന്നില്ല . ആലത്തൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽപെട്ട ഏകദേശം 400 മീറ്റർ റോഡാണ് തകർന്നത്. എത്രയും വേഗം പരിഹാരം കാണണമെന്നു ആലത്തൂർ മണ്ഡലം നാല് , അഞ്ച് വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു.

പാലക്കാട് നിന്നും ആലത്തൂരിൽ നിന്നും തൃപ്പാളൂർ ദേശീയപാതയിൽ ഇറങ്ങുന്ന നൂറുകണക്കിന് ബസ് യാത്രക്കാരും വിദ്യാർഥികളും കടന്നുപോകുന്ന റോഡാണിത്. റോഡ് ഗതാഗതയോഗ്യമാക്കാത്ത പക്ഷം റോഡ് ഉപരോധ സമരവുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി തൃപ്പാളൂർ ശശി, സുമേഷ്, മുൻ ഗ്രാമപഞ്ചായത്ത് മെംബർ എൻ. രാമചന്ദ്രൻ, കെ. ഹരിദാസ്, കെ.വി. ശ്രീജേഷ്, മുരുകൻ, മാണിക്കൻ, കെ.വി. ശ്രീജിത്ത് ബാബു തുടങ്ങിയവർ പങ്കെടുത്തു.