പട്ടാമ്പി ഫയർ സ്റ്റേഷൻ പുതിയ കെട്ടിടത്തിനു നടപടി തുടങ്ങി
Monday, July 1, 2024 1:09 AM IST
ഷൊർണൂർ: പട്ടാമ്പി ഫയർ സ്‌റ്റേഷന്‍റെ പുതിയ കെട്ടിടത്തിനു ഇൻവെസ്റ്റിഗേഷൻ നടപടികൾ ആരംഭിച്ചു. പ്രവർത്തനം തുടങ്ങി രണ്ടുവർഷം തികയാറായിട്ടും അഗ്നിരക്ഷാ യൂണിറ്റിന് സ്വന്തം കെട്ടിടമില്ലാത്ത സ്ഥിതിയാണ്.

ഇപ്പോഴും വാടകക്കെട്ടിടത്തിൽ സ്ഥലസൗകര്യമില്ലാതെ വീർപ്പുമുട്ടുകയാണ് പട്ടാമ്പി ഫയർ സ്റ്റേഷൻ. സ്റ്റേഷനിൽ മൂന്ന് വണ്ടികളുണ്ടെങ്കിലും രണ്ടെണ്ണം നിർത്തിയിടാനുള്ള സ്ഥലമേയുള്ളു. ഫയർ സ്റ്റേഷന് ആംബുലൻസ് ആവശ്യമാണെങ്കിലും അനുവദിച്ചാൽ നിർത്തിയിടാൻ സ്ഥലമില്ല.

സ്റ്റേഷൻ ഓഫിസറും അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫിസറും ഫയർമാൻമാരുമടക്കം 28 പേർ ജോലിക്കുണ്ട്. ഇവർക്കും ആവശ്യത്തിനു സൗകര്യങ്ങളില്ല.

2021 ഫെബ്രുവരിയിലാണ് പട്ടാമ്പിയിൽ ഫയർസ്റ്റേഷൻ ആരംഭിച്ചത്. നേരത്തെ പട്ടാമ്പി നിയോജകമണ്ഡലത്തിൽ എവിടെ തീ പിടിത്തമുണ്ടായാലും ഷൊർണൂരിൽനിന്നാണ് അഗ്നിരക്ഷാ സേനയെത്തി തീ അണച്ചിരുന്നുത്. ഷൊണൂരിൽ നിന്നു ഫയർഫോഴ്സ് യൂണിറ്റ് എത്തുമ്പോഴേക്കും ഏറെ സമയം വേണ്ടി വരുന്നതിനാൽ അപകടത്തിന്‍റെ വ്യാപ്തി വർധിക്കാറാണ് പതിവ്.

പട്ടാമ്പിയിൽ ഫയർ സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയതോടെ യൂണിറ്റിന് ഉടൻ എത്താനാകും. ചുരുങ്ങിയ കാലത്തെ പ്രവർത്തനമികവു കൊണ്ട് അഗ്നിരക്ഷാ യൂണിറ്റിന് നാടിന്‍റെ അംഗീകാരം നേടാനായിട്ടുണ്ട്.

നഗരസഭ ഫയർ സ്റ്റേഷൻ കെട്ടിട നിർമാണത്തിന് പഴയ മാർക്കറ്റ് സ്ഥലം വിട്ടുകൊടുക്കാൻ തീരുമാനമെടുത്തിട്ടുണ്ട്.