പന്നിയങ്കരയിലെ ടോൾപ്രശ്നം:"രാഷ്ട്രീയ പാർട്ടികളും സംഘടനകളും കൂട്ടായി പ്രതിഷേധിക്കണം'
Sunday, June 30, 2024 7:14 AM IST
വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്കും സ്കൂൾ വാഹനങ്ങൾക്കും അനുവദിച്ചിരുന്ന സൗജന്യ പ്രവേശനം ജൂലൈ ഒന്നുമുതൽ ഇല്ലാതാക്കുമെന്ന ടോൾ കമ്പനിയുടെ ഭീഷണി നേരിടാൻ രാഷ്ട്രീയപാർട്ടികളും ജനപ്രതിനിധികളും സംഘടനകളും ഒന്നിച്ചുള്ള പ്രക്ഷോഭം നയിക്കണമെന്ന ആവശ്യം ശക്തം.

ഒറ്റയ്ക്കുള്ള സമരങ്ങളും പ്രതിഷേധങ്ങളും അവകാശപ്പെട്ട നീതി ദുർബലപ്പെടുത്തുന്ന സ്ഥിതി ഉണ്ടാക്കുമെന്ന ആശങ്കയാണ് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നത്. ടോൾ കമ്പനിയുടെ ഇടയ്ക്കിടെയുള്ള ഈ ഭീഷണിക്കെതിരെ ഇപ്പോൾ ഒറ്റയ്ക്കാണ് സമരങ്ങൾ നടക്കുന്നത്.

ഇതു പോലീസ് സംരക്ഷണത്തിൽ കാര്യംസാധിച്ചെടുക്കാൻ ടോൾകമ്പനിക്കു എളുപ്പമാകും. പോലീസുമായുള്ള ധാരണകളിലാണ് ഇപ്പോഴത്തെ സമരങ്ങളെല്ലാം അരങ്ങേറുന്നത്.
ഇതിന് നിലനിൽപ്പുണ്ടാകില്ല. പഞ്ചായത്ത് പ്രസിഡന്‍റുമാർ ഉൾപ്പെടെ തരൂർ, ആലത്തൂർ എംഎൽഎമാരും പുതിയ എംപിയും ഇക്കാര്യത്തിൽ അടിയന്തര ഇടപെടലുകൾ നടത്തി സൗജന്യ പ്രവേശനം തുടരാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

ഭരണ- പ്രതിപക്ഷ പാർട്ടി നേതൃത്വങ്ങളും ഇക്കാര്യത്തിൽ ആത്മാർഥതയുള്ള ഇടപെടലുകൾ നടത്തണം. സമരങ്ങൾക്കു വേണ്ടിയുള്ള സമരങ്ങൾക്കപ്പുറം പ്രശ്നത്തിനു ശാശ്വത പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.

പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കുമെന്ന ഭീഷണി ടോൾ കമ്പനി ഇടക്കിടെ പ്രയോഗിക്കുന്നതിനാൽ ഇതിനെ നേരിടാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ചേർന്ന് സ്ഥിരമായി നിലനിൽക്കുന്ന സംയുക്ത സമരസമിതിക്കും രൂപം നൽകി വേണം ടോൾകൊള്ള തടയാനെന്നാണു ജനവികാരം.