ഒറ്റപ്പാലം മാവേലി സ്റ്റോറിനു മുമ്പിൽ വെള്ളക്കെട്ടും മലിനജലവും
Tuesday, July 2, 2024 1:17 AM IST
ഒറ്റപ്പാലം: മഴക്കാലമായതോടെ വെള്ളക്കെട്ട് മൂലം നഗരത്തിൽ പ്രവർത്തിക്കുന്ന മാവേലി സ്‌റ്റോറിലെത്താൻ കഴിയുന്നില്ലെന്ന് പരാതി. ചെളിക്കുളമായി തീർന്ന മാവേലി സ്റ്റോറിലെത്താൻ ആളുകൾ വെള്ളക്കെട്ട് നീന്തി കടക്കേണ്ട സ്ഥിതിയാണ്. സാധനങ്ങൾ വാങ്ങുന്നതിനും ട്രെയിനിറങ്ങി ബസ് സ്റ്റാൻഡിലേക്ക് വരുന്നവർക്കും ചെളിവെള്ളത്തിലൂടെ ഇറങ്ങി നടന്നു വേണം പോകാൻ. നഗരസഭാ ബസ് സ്റ്റാൻഡ് ബിൽഡിംഗിന്‍റെ തെക്ക് ഭാഗത്താണ് മാവേലി സ്റ്റോർ പ്രവർത്തിക്കുന്നത്. ഇവിടെ ടൈൽസ് വിരിച്ചിട്ടുണ്ടെങ്കിലും ഇതുകൊണ്ട് കാര്യമില്ലാത്ത സ്ഥിതിയാണ്. വെള്ളം ഒഴുകി പോകാത്തതാണ് കാരണം. മലിന ജലത്തിലൂടെ കയറിയിറങ്ങിയാണ് ആളുകൾ വിവിധ സ്ഥാപനങ്ങളിലേക്ക് പോകുന്നത്.