പറമ്പിക്കുളം വെള്ളം കൃത്യമായി ലഭിക്കാതിരുന്നതിൽ എൽഡിഎഫിനു രഹസ്യ ഇടപാട് : എ. തങ്കപ്പൻ
Tuesday, July 2, 2024 1:17 AM IST
ചിറ്റൂർ: പറമ്പിക്കുളം- ആളിയാർ കരാറിൽ നിന്നും കേരളത്തിന് അവകാശപ്പെട്ട മുഴുവൻ വെള്ളം ലഭിക്കാതിരുന്നത് എൽഡിഎഫിന്‍റെ രഹസ്യ ഇടപാടുമൂലമെന്ന് ഡിസിസി പ്രസിഡന്‍റ് എ.തങ്കപ്പൻ.

കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹ നയങ്ങൾക്കെതിരെ കർഷക കോൺഗ്രസ് ചിറ്റൂർ ബ്ലോക്ക്‌ കമ്മിറ്റി നടത്തിയ കർഷക വഞ്ചനാദിനം ഉദ്ഘാടനം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന് അർഹതയുള്ള 7.25 ടിഎംസി വെള്ളത്തിൽ 1.75 ടിഎംസി വെള്ളം ലഭിച്ചില്ല. കഴിഞ്ഞ സീസണിൽ തമിഴ്നാട് അളവിൽ കൂടുതൽ വെള്ളം ഉപയോഗിച്ചപ്പോൾ അവകാശപ്പെട്ട വെള്ളം ലഭിക്കാത്തതിനാൽ നിരവധി കർഷകരുടെ രണ്ടാം വിള ഉണങ്ങി. വെള്ളമില്ലാതെ ഒന്നാം വിളയിറക്കാൻ കർഷകർ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ഉദ്യോഗസ്ഥരുടെയും ചിറ്റൂരിലെ നിയമസഭാ പ്രതിനിധിയുടെയും പിടിപ്പുകേടാണെന്ന് അദ്ദേഹം പറഞ്ഞു.

കർഷകകോൺഗ്രസ് ചിറ്റൂർ നിയോജകമണ്ഡലം പ്രസിഡന്‍റ് കെ.മോഹനൻ അധ്യക്ഷനായി.ഡിസിസി വൈസ് പ്രസിഡന്‍റ്‌ സുമേഷ് അച്യുതൻ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റുമാരായ കെ.മധു, ആർ.രഘുനാഥ് പട്ടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് പി.എസ്‌. ശിവദാസ്, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബാബു, സച്ചിദാനന്ദ ഗോപാലകൃഷ്ണൻ, എൻ.കൃഷ്ണൻ എന്നിവർ സംസാരിച്ചു.