ആയിരങ്ങളെ സാക്ഷിയാക്കി സംഗമേശന് ആറാട്ട്
Friday, May 3, 2024 2:21 AM IST
ഇരിങ്ങാലക്കുട: ഭക്തിയുടെ നിറവില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചാലക്കുടി കൂടപ്പുഴ സംഗമേശന്‍റെ ആറാട്ട്. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍നിന്നു പരിവാരസമേതം ആറാട്ടിനെഴുന്നള്ളിയ സംഗമേശന്‍ ഉച്ചയ്ക്ക് 12.50 നാണു ചാലക്കുടി കൂടപ്പുഴ കടവില്‍ ആറാട്ട് നടത്തിയത്. പള്ളിവേട്ട കഴിഞ്ഞു വിശ്രമിക്കുന്ന ഭഗവാനെ പുലര്‍ച്ചെ മണ്ഡപത്തില്‍ പള്ളിക്കുറിപ്പില്‍നിന്നു മംഗളനാദത്തോടും ശംഖനാദത്തോടെയും വിളിച്ചുണര്‍ത്തി പശുവിനെ കണികാണിച്ച് പ്രഭാതകര്‍മങ്ങള്‍ക്കുശേഷം പുതിയ പട്ടുടയാടകളണിയിച്ചു തിരുവാഭരണവും ചന്ദനവും ചാര്‍ത്തി. വൈഷ്ണവമന്ത്രമുഖരിതമായ അന്തരീക്ഷത്തിലാണ് സംഗമേശ്വരന്‍റെ ആറാട്ടെഴുന്നള്ളിപ്പ് ആരംഭിച്ചത്.

ക്ഷേത്രത്തിന്‍റെ കിഴക്കേ നടപ്പുരയില്‍ തിങ്ങിനിറഞ്ഞ ഭക്തരെ സാക്ഷിനിര്‍ത്തി ഭഗവാനെ പുറത്തേക്ക് എഴുന്നള്ളിച്ചു. വലിയ ബലിക്കല്ലില്‍ ബലിതൂവി, കൊടിമരത്തിനു പ്രദക്ഷിണം ചെയ്ത് കെെയിലേന്തിയ വിഗ്രഹവുമായി മേല്‍ശാന്തി പ്രദക്ഷിണം പൂര്‍ത്തിയാക്കി. തുടര്‍ന്ന് സംഗമേശ്വര ചൈതന്യത്തെ തിടമ്പിലേക്കാവാഹിച്ച് ആനപ്പുറത്തു കയറ്റി കിഴക്കേഗോപുര കവാടം വഴി പുറത്തേക്ക് ഇറങ്ങി. കിഴക്കേനടയില്‍ പോലീസ് ആചാരപ്രകാരമുള്ള ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. വടകുറുമ്പക്കാവ് ദുര്‍ഗാദാസന്‍ ഭഗവാന്‍റെ തിടമ്പേറ്റി. തിരുവമ്പാടി ഗോപീകണ്ണനും കുളക്കാടന്‍ കുട്ടികൃഷ്ണനും അകമ്പടിയായി. ചാലക്കുടി കൂടപ്പുഴ ആറാട്ടു കടവിലേക്ക് പുറപ്പെട്ട ഭഗവാനെ നൂറുകണക്കിന് ആളുകള്‍ അനുഗമിച്ചു.

പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ നടന്ന പൂജകള്‍ക്കുക്ഷേത്രം തന്ത്രി നഗരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിയുടെ മകന്‍ ഋഷികേശ് നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടത്തിയ പൂജകള്‍ക്കുശേഷം തിടമ്പ് ഏന്തിക്കൊണ്ട് മൂന്ന് പ്രാവശ്യം പുഴയില്‍ മുങ്ങി ആറാട്ടു നടത്തിയപ്പോള്‍ ഭക്തജനങ്ങള്‍ ആര്‍പ്പുവിളികളോടെ ആറാട്ടില്‍ പങ്കെടുത്ത് നിര്‍വൃതി നേടി.

ആറാട്ട് കഴിഞ്ഞ് കൂടല്‍മാണിക്യ ക്ഷേത്രത്തിലേക്കെഴുന്നള്ളിയ ദേവനെ വഴിയോരങ്ങളിലും വീട്ടുമുറ്റത്തും കാത്തുനിന്ന ഭക്തജനങ്ങള്‍ വണങ്ങി നമസ്‌കരിച്ചു. വൈകീട്ട് 7.30ന് ഠാണ ജംഗ്ഷനില്‍ നിന്നു പഞ്ചാരിമേളത്തോടെ സ്വീകരിക്കുകയും ആല്‍ത്തറയില്‍നിന്നും പഞ്ചവാദ്യത്തോടെയും കുട്ടംകുളം ജംഗ്ഷനില്‍ നിന്നും പാണ്ടിമേളത്തോടെയും ക്ഷേത്രത്തിനകത്തേക്കു പ്രവേശിച്ചു. പഞ്ചവാദ്യത്തിന് പല്ലാവൂര്‍ ശ്രീധരന്‍ മാരാരും പാണ്ടിമേളത്തിന് രാജീവ് വാര്യരും നേതൃത്വം നല്‍കി. ആല്‍ത്തറക്കല്‍ നിന്നും ക്ഷേത്രത്തിലേക്ക് ശങ്കരന്‍ കുളങ്ങര ഉദയന്‍ ഭഗവാന്‍റെ തിടമ്പേറ്റി. രാത്രി ഒന്നരയോടെ എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെ കൊടിക്കല്‍ പറ നിറച്ച് വിഗ്രഹം എഴുന്നള്ളിച്ച് പ്രദക്ഷിണം പൂര്‍ത്തിയാക്കി. ഇതോടെ കൂടല്‍മാണിക്യ സ്വാമി ദര്‍ശനം നല്‍കല്‍ അവസാനിപ്പിച്ച് അകത്തേക്ക് കയറി. കൊടിയിറക്ക് കര്‍മം നിര്‍വഹിച്ച് ഭഗവാനെ അകത്തേക്കെഴുന്നള്ളിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിനകത്ത് ആറാട്ട് കലശം നടത്തി. ഇതോടെ 10 ദിവസം നീണ്ടുനിന്ന സംഗമപുരിയിലെ ഉത്സവത്തിന് പരിസമാപ്തിയായി.