ചാലക്കുടി നഗരസഭ കൗൺസിൽ: മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ഉടനെ പൂർത്തിയാക്കൻ നഗരസഭ
Tuesday, April 30, 2024 7:40 AM IST
ചാലക്കുടി: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ തനതുഫണ്ട് ഉപയോഗിച്ച് അടിയന്തിരമായി പൂർത്തിയാക്കുവാൻ നഗരസഭായോഗം തീരുമാനിച്ചു. മെറ്റീരിയൽ കളക‌്ഷൻ സെന്‍ററിലെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ നടപടി സ്വീകരിക്കും. ആർആർഎഫിന്‍റെ പ്രവർത്തനം ഉടൻ ആരംഭിക്കുവാനും തീരുമാനിച്ചു.

തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ പദ്ധതി നടപ്പിലാക്കാൻ തടസം നേരിടുന്ന സാഹചര്യത്തിൽ, നഗരസഭയുടെ തനതുഫണ്ട് ഉപയോഗിച്ച് ഈ പ്രവൃത്തി അടിയന്തരമായി നടത്താൻ കൗൺസിൽ തീരുമാനിച്ചു.

നഗരസഭയിലെ പ്രധാന തോടുകളും കാനകളും യന്ത്രസാമഗ്രികൾ ഉപയോഗിച്ച് വൃത്തിയാക്കുന്നതിനുള്ള 15 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് അടിയന്തരമായി നടത്തുക. ഇതിനാവശ്യമായ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. സർക്കാരിൽനിന്നും പ്രത്യേകാനുമതി വാങ്ങി അടിയന്തരമായി ഈ പ്രവൃത്തി പൂർത്തിയാക്കാൻ കൗൺസിൽ തീരുമാനിച്ചു.

മഴക്കാലവുമായി ബന്ധപ്പെട്ട അടിയന്തരപ്രവർത്തനങ്ങൾക്കായി 10 താത്കാലിക ജീവനക്കാരെ നിയമിക്കും. നഗരസഭയുടെ മെറ്റീരിയൽ കളക‌്ഷൻ സെന്‍ററിൽ കോമ്പൗണ്ടിൽ കിടന്നിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിൽ തീപിടിത്തം ഉണ്ടായ സാഹചര്യത്തിൽ, ഇവിടത്തെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കാൻ കൗൺസിൽ തീരുമാനിച്ചു.

ഹരിത കർമസേന കളക്ട് ചെയ്യുന്ന മാലിന്യങ്ങൾ സമയബന്ധിതമായി തരംതിരിക്കുന്നതിനും അതാതു സമയങ്ങളിൽ തന്നെ ഇതു നീക്കംചെയ്യുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കും.
മറ്റ് സ്ഥലങ്ങളിൽ എംസിഎഫിന്‍റെ നിർമാണം നടത്താനും പ്രവർത്തനം ആരംഭിക്കാനും കൗൺസിൽ തീരുമാനിച്ചു. ചെയർമാൻ എബി ജോർജ് അധ്യക്ഷത വഹിച്ചു.