വ്യാപാര ലൈസന്‍സ്: മന്ത്രി ചര്‍ച്ചയ്ക്കു തയാറാകണമെന്ന്
Friday, June 28, 2024 6:08 AM IST
ആലപ്പുഴ: വ്യാപാര ലൈസന്‍സുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ തദ്ദേശ സ്വയംഭരണമന്ത്രി ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് രാജു അപ്‌സര ആവശ്യപ്പെട്ടു. തൃശൂര്‍ രാമനിലയത്തില്‍ ഏകോപന സമിതി ഭാരവാഹികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കണമെന്നും കെ സ്മാര്‍ട്ട് പോലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി ചെറുകിട ഇടത്തരം വ്യാപാരികളെ അധിക ബാധ്യതയിലേക്ക് തള്ളിവിടുന്ന നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷത്തെ വ്യാപാര ലൈസന്‍സ് പുതുക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടി നല്‍കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ കെ സ്മാര്‍ട്ട് വഴി അപേക്ഷ നല്‍കണമെന്ന നിബന്ധന വന്നതോടെ കൂടുതല്‍ കര്‍ക്കശമായ നിബന്ധനകള്‍ പാലിക്കേണ്ട അവസ്ഥയാണുള്ളതെന്നും സെപ്റ്റംബര്‍ മാസം വരെയുള്ള കെട്ടിടനികുതിയും തൊഴില്‍കരവും ഹരിതകര്‍മ സേനയുടെ ഒരു വര്‍ഷത്തെ ഫീസും അടച്ചെങ്കില്‍ മാത്രമേ ലൈസന്‍സ് പുതുക്കി നല്‍കൂ എന്ന പുതിയ നിബന്ധന മൂലം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് ചെറുകിട വ്യാപാരികള്‍ക്ക് ഉണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യാതൊരുവിധ മാലിന്യവും ഇല്ലാത്ത സ്ഥാപനങ്ങള്‍ പോലും ഒരു വര്‍ഷത്തേക്കുള്ള 1200 മുതല്‍ 2400 രൂപ ഹരിതകര്‍മ സേനയുടെ യൂസര്‍ ഫീ മുന്‍കൂര്‍ അടയ്‌ക്കേണ്ടിവരുന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാം എന്ന ഉറപ്പ് മന്ത്രി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു ചര്‍ച്ചയുമില്ലാതെയാണ് കെ സ്മാര്‍ട്ട് ഏര്‍പ്പെടുത്തി ഇപ്പോള്‍ വ്യാപാരികളെ വലയ്ക്കുന്നത്. കെ സ്മാര്‍ട്ടിന്‍റെ സൈറ്റിന്‍റെ ലഭ്യതയാണ് മറ്റൊരു ഗുരുതര വിഷയം. ഈ വിഷയങ്ങളെല്ലാം മുന്‍നിര്‍ത്തി ലൈസന്‍സിന് അപേക്ഷിക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ 30 വരെ നീട്ടി നല്‍കണമെനും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ അവസരമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.