ചോർന്നൊലിക്കുന്ന വീടുകളിൽ ദുരിതജീവിതം
Sunday, June 30, 2024 6:34 AM IST
ചെങ്ങന്നൂർ: ഏതു നിമിഷവും തകർന്നു വീഴാവുന്ന വീടുകൾ, ടാർപോളിൻ വലിച്ചുകെട്ടിയ മേൽക്കൂര, വിണ്ടുകീറിയ ഭിത്തികൾ, മഴവെള്ളമൊലിച്ചിറങ്ങുന്ന മുറികൾ, മാനം കറുത്താൽ നെഞ്ചിടിപ്പു വർധിക്കുന്ന ജീവിതങ്ങൾ. മുളക്കുഴ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ വലിയപറമ്പ് നഗറിലെ വീടുകളിലെ അവസ്ഥയാണിത്.

കാലവർഷം ആരംഭിച്ചതോടെ 72 വീട്ടു കാരുടെ ജീവിതമാണ് പ്രതിസന്ധിയിലായത്. ഇതിൽ അൻപത്തിയെട്ട് കുടുംബങ്ങളും പട്ടികജാതി വിഭാഗത്തിൽപ്പെട്ടതാണ്. നാൽപതിലധികം വീടുകൾ ഏതു നിമിഷവും ഇടിഞ്ഞുവീഴാറായ അവസ്ഥയിലാണ്. മറ്റു വീടുകളുടെ അവസ്ഥയും പരിതാപകരമാണ്.

പട്ടികജാതി കുടുംബങ്ങൾ കൂടുതലായി താമസിക്കുന്ന, ഇടങ്ങളുടെ പേരിനൊപ്പമുള്ള കോളനി എന്ന പദം ഒഴിവാക്കിയെങ്കിലും അവരുട സ്വപ്നം കെട്ടുറപ്പുള്ള വീടുകളാണ്. മഴക്കാലമായതോടെ വാസയോഗ്യമല്ലാത്ത വീടുകളിൽനിന്ന് ആളുകൾ ബന്ധുക്കളുടെ വീടുകളിലേക്കു മാറി താമസിക്കുകയാണ്. ഭൂരിഭാഗമാളുകളും കൂലിപ്പണിക്കാരാണ്. അതുകൊണ്ടുതന്നെ സ്വന്തം നിലയിൽ വീടു വയ്ക്കാൻ കഴിവില്ലാത്തവരാണ് അധികവും.

വലിയപറമ്പ് നഗറിലെ താമസക്കാരുടെ ദുരിതത്തിന് അറുതിയുണ്ടാക്കാൻ അംബേദ്കർ ഭവനപദ്ധതിയിലുൾപ്പെടുത്തി സർക്കാർ ഒരു കോടി അനുവദിച്ചിരുന്നു. മന്ത്രിസജി ചെറിയാൻ മുൻകൈയെടുത്താണ് പദ്ധതി തുടങ്ങിയത്. ഇതിന്‍റെ ഭാഗമായി ഉദ്യോഗസ്ഥർ വീടുകളുടെ അടങ്കൽ എടുത്തു പോയതല്ലാതെ തുടർനടപടികളൊന്നുമുണ്ടായില്ല. പദ്ധതി പ്രകാരം വീടുകൾ സിമന്‍റ് തേക്കാനും അറ്റകുറ്റപ്പണികൾക്കുമായി 50,000 രൂപ മുതൽ ഒന്നര ലക്ഷം രൂപവരെയാണ് ഉദ്യോഗസ്ഥർ കണക്കാക്കിയിരിക്കുന്നത്. എന്നാൽ ഇടിഞ്ഞു വീഴാറായ വീടുകൾക്ക് ഈ തുക എന്താകാനാണ്. താമസ സ്ഥലത്തിന്‍റെ പേരു മാത്രം മാറിയാൽ മതിയോ ദുരിതജീവിതവും മാറേണ്ടേ? വലിയപറന്പ് നഗറിലെ വീട്ടുകാർ ചോദിക്കുന്നു.