ജലനിരപ്പ് താഴ്‌ന്നെങ്കിലും വെള്ളപ്പൊക്ക ദുരിതം ഒഴിയാതെ തലവടി
Sunday, June 30, 2024 11:34 PM IST
എടത്വ: ജലനിരപ്പ് താഴ്ന്നു വീടുകളില്‍നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും തലവടി പ്രദേശത്തെ വീടുകള്‍ ഇപ്പോഴും വെള്ളക്കെട്ടിലാണ്. അപ്പര്‍കുട്ടനാട്ടില്‍ വെള്ളപ്പൊക്ക സമയത്ത് കടുത്ത ദുരിതം അനുഭവിക്കുന്ന പ്രദേശമാണ് തലവടി പഞ്ചായത്ത്. ഒട്ടുമിക്ക നടവഴികളും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. കിഴക്കന്‍ വെള്ളത്തിന്‍റെ വരവ് ശക്തി പ്രാപിക്കുമ്പോള്‍ പമ്പാനദിയിലൂടെ ആദ്യമെത്തുന്നത് തലവടി പ്രദേശങ്ങളിലാണ്. 2018 ലെ പ്രളയശേഷമാണ് തലവടിക്കാര്‍ വെള്ളപ്പൊക്ക ദുരിതം ഏറെ അനുഭവിക്കുന്നത്.

തലവടി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കുന്നുമ്മാടി - കുതിരച്ചാല്‍ പ്രദേശങ്ങളിലെ താമസക്കാരുടെ വീടുകള്‍ ഇപ്പോഴും വെള്ളത്തിലാണ്. തലവടിയില്‍ ആദ്യം വെള്ളം കയറുന്ന പ്രദേശമെന്ന നിലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തുന്നവരില്‍ അധികവും കുന്നുമ്മാടി - കുതിരച്ചാല്‍ പ്രദേശവാസികളാണ്. വെള്ളം ഇറങ്ങിയാലും ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ശുചീകരണം നടത്തിയാലേ വീടുകളില്‍ താമസിക്കാനാവൂ. അന്‍പതോളം വീട്ടുകാര്‍ പതിറ്റാണ്ടുകളായി ദുരിതംപേറി കഴിയുകയാണ്. പിഞ്ചുകുട്ടികള്‍ മുതല്‍ കിടപ്പുരോഗികള്‍വരെ ദുരിതത്തിലാണ്.

വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും തലവടി പടിഞ്ഞാറേ ഭാഗത്തുനിന്ന് വെള്ളം ഒഴിവാകാന്‍ തുടങ്ങിയിട്ടില്ല. കളങ്ങര പ്രദേശങ്ങളിലെ ഒട്ടുമിക്ക താമസക്കാരുടെ വീട്ടുമുറ്റം ഇപ്പോഴും മുട്ടോളം വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. രണ്ടു ദിവസമായി മഴയ്ക്ക് അല്പം ശമനമുണ്ടെങ്കിലും ഇടവിട്ട് പെയ്യുന്ന കനത്ത മഴ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇന്നലെ രാവിലെ തെളിഞ്ഞ അന്തരീക്ഷമായിരുന്നെങ്കില്‍ ഉച്ചകഴിഞ്ഞതോടെ മൂടിക്കെട്ടിയ അന്തരീക്ഷമായി മാറിയിരുന്നു. മഴ വീണ്ടും കനത്താല്‍ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ട്. വെള്ളം പൂര്‍ണമായി ഒഴിയാതെ വീണ്ടും ഒറ്റപ്പെട്ട മഴയെത്തുന്നതാണ് കുട്ടനാട്ടുകാരെ ഏറെ ആശങ്കപ്പെടുത്തുന്നത്.