ആകാശപ്പാത നിർമാണം: മാർച്ചിൽ സംഘർഷം
Monday, July 1, 2024 10:57 PM IST
തുറവൂർ: അരൂർ-തുറവൂർ ആകാശപ്പാത നിർമാണകരാർ കമ്പനിയായ അശോക ബിൽകോണിന്‍റെ ഓഫീസിലേക്ക് എഐ വൈഎഫ് നടത്തിയ മാർച്ചിൽ സംഘർഷം. പെരുമഴയത്ത് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ നയിച്ച പ്രതിഷേധത്തിൽ നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് പോലീസ് മർദനത്തിൽ പരിക്ക്.

ആകാശപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളിൽ പ്രതിഷേധിച്ച മാർച്ച്‌ പോലീസ് തടഞ്ഞതിനെത്തുടർന്നാണ് സംഘർഷമുണ്ടായത്. പോലീസ് ബാരിക്കേഡ് തകർത്ത പ്രവർത്തകർ കരാർ കമ്പനിയുടെ ഓഫീസിനടുത്തേക്ക് നീങ്ങിയതോടെ പോലീസുമായി ഏറ്റുമുട്ടൽ ഉണ്ടാവുകയായിരുന്നു.

വനിതാ പ്രവർത്തകരെ പുരുഷ പോലീസ് തടയാൻ ശ്രമിച്ചതും വാക്കുതർക്കത്തിനു കാരണമായി. കരാർ-നിയമലംഘനങ്ങൾ അധികൃതർ പരിശോധിക്കുക, ഉയരപ്പാത നിർമാണത്തിലെ അപാകതകൾ പരിഹരിക്കുക, റോഡ് സഞ്ചാരയോഗ്യമാക്കുക, വെള്ളക്കെട്ട് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എഐവൈഎഫ് അരൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.

തുറവൂർ കവലയിൽനിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് കരാർ കമ്പനി ഓഫീസിന് 100 മീറ്റർ മുൻപ് തടയാൻ പോലീസ് ശ്രമിച്ചു. ഇതിൽ പ്രകോപിതരായ പ്രവർത്തകരിൽ ഒരു വിഭാഗം ഓഫീസ് കോമ്പൗണ്ടിനുള്ളിലേക്ക് കയറി മുദ്രാവാക്യം വിളിക്കാൻ ശ്രമിച്ചതിനെതുടർന്ന് പോലീസുമായുള്ള വാക്കേറ്റവും ഉന്തും തള്ളും ആരംഭിച്ചു. ഒടുവിൽ പ്രവർത്തകരെ ഓഫീസിനു മുന്നിൽ സമരം ചെയ്യാൻ അനുവദിക്കാൻ പോലീസ് നിർബന്ധിതരായി. സിപിഐ മണ്ഡലം സെക്രട്ടറി പി.എം. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. അരൂർ മണ്ഡലം പ്രസിഡന്‍റ് ടി. തിഞ്ചുമോൻ അധ്യക്ഷത വഹിച്ചു. എസ്. അശോക് കുമാർ, പി. മനോജ്കുമാര്‍, എം.പി. ബിജു, വി.എൻ. അൽത്താഫ് തുടങ്ങിയവർ പ്രസംഗിച്ചു.

തുറവൂർ: ദേശീയപാത അധികൃതരുടെ കെടുകാര്യസ്ഥതയ്ക്കെതിരേ ഡിവൈഎഫ്ഐ അരൂർ ബ്ലോക്ക് കമ്മിറ്റി ബഹുജന ധർണ സംഘടിപ്പിച്ചു.

അരൂർ-തുറവൂർ ദേശീയപാത യാത്രാ ദുരിതം പരിഹരിക്കുക, വാഹനയാത്രികർക്കും കാൽനടക്കാർക്കും സഞ്ചാര യോഗ്യമായ രീതിയിൽ റോഡ് പുനർനിർമിക്കുക, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, കളക്ടറുടെ തീരുമാനം എത്രയും വേഗം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അരൂർ ക്ഷേത്രം കവലയിലായിരുന്നു ധർണ. ഡിവൈഎഫ്ഐ മുൻ സംസ്ഥാന ട്രഷറർ സി.ബി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് എൻ. നിഷാന്ത് അധ്യക്ഷനായി. സിപിഎം ഏരിയാ സെക്രട്ടറി പി.കെ. സാബു, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി വി.കെ. സൂരജ്, എം.എസ്. സുധീഷ്, ജിബി ഗോപി, അംജിത്ത് അമ്പാടി എന്നിവർ പ്രസംഗിച്ചു.