അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണം; നാളെ മുതല്‍ ഗതാഗതനിയന്ത്രണം; സര്‍വീസ് റോഡ് ടാറിംഗ് ആരംഭിക്കും
Monday, July 1, 2024 10:57 PM IST
ആലപ്പുഴ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഉയരപ്പാത നിര്‍മാണം നടക്കുന്ന അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള ഭാഗത്തെ സര്‍വീസ് റോഡ് ടാറിംഗിനായി നാളെ മുതല്‍ ഗതാഗതം നിയന്ത്രിക്കാന്‍ തീരുമാനം. ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രി പി. പ്രസാദ് ഓണ്‍ലൈനില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. മൂന്നുദിവസത്തേക്കാണ് ഗതാഗതനിയന്ത്രണം. ഫ്‌ളൈ ഓവറിനോട് ചേര്‍ന്നുള്ള കിഴക്കുവശത്തെ സര്‍വീസ് റോഡാണ് ആദ്യം ടാര്‍ ചെയ്യുക.

യോഗത്തില്‍ എംഎല്‍എമാരായ ദലീമ ജോജോ, പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം, യു. പ്രതിഭ, തോമസ് കെ. തോമസ്, ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പ് പ്രകാരം ജില്ലയില്‍ അടുത്ത മൂന്നുദിവസം പച്ച അലര്‍ട്ടാണ്. ഈ ദിവസങ്ങളില്‍ ടാറിംഗ്് പണി പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. മഴ പെയ്യുന്ന സാഹചര്യത്തില്‍ ടാറിംഗ്് ഒരു ദിവസത്തേക്ക് നീട്ടിവയ്ക്കും.

ഗതാഗതനിയന്ത്രണം

ജൂലൈ 3, 4, 5 തീയതികളില്‍ ഫ്‌ളൈഓവറിനോട് ചേര്‍ന്നുള്ള കിഴക്കുഭാഗത്തെ സര്‍വീസ് റോഡാണ് ടാര്‍ ചെയ്യുക. ദേശീയപാതയുടെ അരൂക്കുറ്റി ബസ്റ്റോപ്പ് മുതല്‍ തുറവൂര്‍ ജംഗ്ഷന്‍ വരെയുള്ള നിലവില്‍ തെക്ക് ഭാഗത്തേക്ക് പോകുന്ന റോഡ് ഗതാഗതം നിരോധിച്ച് ടാറിംഗ് പണികള്‍ പൂര്‍ത്തിയാക്കും. അരൂരിൽനിന്ന് തുറവൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ അരൂര്‍ അമ്പലം ജംഗ്ഷനിൽനിന്ന് അരൂക്കുറ്റി വഴി തിരിഞ്ഞ് തൈക്കാട്ടുശേരി, മാക്കെകടവ് വഴി തുറവൂര്‍ ജംഗ്ഷനില്‍ പ്രവേശിക്കും.

ഫ്‌ളൈ ഓവറിന്‍റെ പടിഞ്ഞാറ് വശത്തെ സര്‍വീസ് റോഡ് ടാറിംഗ് മഴയുടെ സ്വഭാവമനുസരിച്ച് തുടര്‍ന്നുള്ള ദിവസങ്ങില്‍ നടത്തും. ഈ ദിവസങ്ങളില്‍ അരൂരിൽനിന്ന് തുറവൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ അരൂക്കുറ്റി ബസ് സ്റ്റോപ്പില്‍നിന്ന് തിരിഞ്ഞ് അരൂക്കുറ്റി, തൃച്ചാട്ടുകുളം, മാക്കേക്കടവ് വഴി ദേശീയപാത തുറവൂര്‍ ബസ് സ്റ്റോപ്പില്‍ പ്രവേശിക്കും. എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഫ്‌ലൈഓവറിനോട് ചേര്‍ന്നുള്ള കിഴക്കുഭാഗത്തെ ടാറിംഗ് പൂര്‍ത്തിയായ റോഡിലൂടെ വടക്കോട്ട് കടത്തിവിടും.

വാഹനങ്ങള്‍ ഈ വഴികളിലൂടെ കടത്തിവിടുമ്പോള്‍ ഗതാഗത ക്കുരുക്കുകള്‍ ഇല്ലാത്തവിധം കാര്യങ്ങള്‍ നിയന്ത്രിക്കണമെന്ന് മന്ത്രി പി. പ്രസാദ് യോഗത്തില്‍ പറഞ്ഞു. കണ്ടെയ്‌നര്‍ ഉള്‍പ്പെടെയുള്ള വലിയ വണ്ടികള്‍ക്ക് സമയക്രമം ഏര്‍പ്പെടുത്താനും മന്ത്രി നിര്‍ദേശിച്ചു. തൃശൂര്‍ ഭാഗത്തുനിന്ന് ആലപ്പുഴ വഴി കടന്നുപോകേണ്ട വണ്ടികള്‍ അങ്കമാലിയില്‍നിന്ന് തിരിച്ച് എംസി റോഡ് വഴി നിയന്ത്രിക്കും.

റോഡിലെ നിലവിലുള്ള ചളി നീക്കം ചെയ്യുന്നതിനുള്ള അടിയന്തര നടപടി കൈക്കൊള്ളാന്‍ മന്ത്രി ദേശീയപാത അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. സ്‌കൂളുകള്‍ക്ക് മുന്നിലെ വെള്ളക്കെട്ടുകള്‍ ഉടന്‍ നികത്തും.

കലവൂര്‍ ജംഗ്ഷനിലെ കാന നിര്‍മാണവും പടിഞ്ഞാറുവശത്തായുള്ള പഴയ കെട്ടിടവും പ്രതിസന്ധി സൃഷ്ടിക്കുന്നതായി പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. ചൂണ്ടിക്കാട്ടി. കളര്‍കോട് ജംഗ്ഷനില്‍ സര്‍വീസ് റോഡ് ഉടന്‍ പണിയണമെന്ന് എച്ച്. സലാം എംഎല്‍എ. പറഞ്ഞു.

സര്‍വീസ് റോഡ് പണിയാതെ ബാരിക്കേഡ് പണിയുന്നത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കായംകുളം മണ്ഡലത്തിലെ ദേശീയപാതയിലെ കുഴികള്‍ എത്രയും പെട്ടെന്ന് അടയ്ക്കണമെന്ന് യു. പ്രതിഭ എംഎല്‍എ ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു.