പത്താംക്ലാസ് ജയിച്ച പല കുട്ടികൾക്കും എഴുത്തും വായന‌യും അറിയില്ലെന്ന് മന്ത്രി സജി ചെറിയാൻ
Sunday, June 30, 2024 6:34 AM IST
ആലപ്പുഴ: പത്താംക്ലാസ് ജയിച്ചവരിൽ നല്ലൊരു ശതമാനം കുട്ടികൾക്കും എഴുതാനും വായിക്കാനും അറിയില്ലെന്ന് മന്ത്രി സജി ചെറിയാൻ. ആലപ്പുഴ പഗോഡ റിസോർട്ടിൽ അക്യുധാം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തിൽ നടന്ന അക്യുപങ്ചർ കോൺവെക്കേഷൻ പ്രോഗ്രാം ‘കോസ്മിക് ബ്ലോസംസ്-2024’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണ്ടൊക്കെ എസ്എസ്എൽസിക്ക് 210 മാർക്ക് വാങ്ങാൻ ഏറെപാടായിരുന്നു. ഇപ്പോൾ ഓൾപാസാണ്.

എസ്എസ്എൽസിക്ക് 99.99 ശതമാനമാണ് വിജയം. ഒരാളും തോൽക്കാൻ പാടില്ല. ആരെങ്കിലും തോറ്റുപോയാൽ അതു സർക്കാരിന്‍റെ പരാജയമായി ചിത്രീകരിക്കുന്നു. 50 ശതമാനം പേർ മാത്രം വിജയിച്ചാൽ പിറ്റേന്ന് സർക്കാർ ഓഫീസുകളിലേക്ക് രാഷ്‌ട്രീയപാർട്ടികളുടെ പ്രതിഷേധം. എല്ലാവരെയും ജയിപ്പിച്ചുകൊടുക്കുന്നതാണ് നല്ലകാര്യം. അതു ശരിയല്ലെന്നു പറഞ്ഞ വിദ്യാഭ്യാസമന്ത്രി ഈ മേഖലയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതത്തിൽ നിന്ന് മാറിയതോടെ പശുവിനെയും പോത്തിനെയും കണ്ടാൽ കുട്ടികൾക്ക് അറിയാത്ത സ്ഥിതിയാണ്. തുടങ്ങിയാൽ നിർത്താത്ത രണ്ടുസ്ഥാപനങ്ങൾ ആശുപത്രിയും മദ്യവിൽപ്പനശാലയുമാണ്. അതു നാൾക്കുനാൾ പുരോഗമിക്കുന്നു- അദ്ദേഹം പറഞ്ഞു.