തുറവൂര്‍ - അരൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മാണം : യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കും: ജില്ലാ വികസനസമിതി യോഗം
Sunday, June 30, 2024 11:34 PM IST
ആലപ്പുഴ: എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണം നടക്കുന്ന തുറവൂര്‍ മുതല്‍ അരൂര്‍ വരെയുള്ള ഭാഗത്തെ ഗതാഗതപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിലവില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന കിഴക്കുഭാഗത്തെ റോഡ് ഉടന്‍ ടാര്‍ ചെയ്യുമെന്നു ജില്ലാ വികസനസമിതി യോഗം. ജില്ലാ ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അരൂര്‍ - തുറവൂര്‍ ഭാഗത്തെ ഗതാഗത പ്രശ്‌നങ്ങള്‍ വിലയിരുത്തിയത്. നിലവില്‍ റോഡിലുള്ള കുഴികള്‍ ഉടന്‍ അടയ്ക്കും. വാഹനഗതാഗതം ആറു ദിവസത്തേക്ക് നിയന്ത്രിച്ച് അരൂക്കുറ്റി ഭാഗത്തുകൂടി തിരിച്ചു വിട്ട് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നു യോഗത്തില്‍ ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ദുരിതാശ്വാസ നിധിയില്‍ നിന്നും പ്രത്യേക പദ്ധതി അടിയന്തരമായി അനുവദിക്കണമെന്നു കെ.സി. വേണുഗോപാല്‍ എംപി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കടലാക്രണം ചെറുക്കുന്നതിന് ജലസേചന വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ എംപി വിലയിരുത്തി. തോട്ടാതോട് പാലം, പുതിയ പാലം നിര്‍മാണത്തിനായി പൊളിച്ചതിനാലുള്ള യാത്രാ ബുദ്ധിമുട്ട് പരിഹരിക്കാന്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കായംകുളം മണ്ഡലത്തിലെ മാര്‍ക്കറ്റ് പാലം, കന്നീശകടവ് പാലം, കോയിക്കല്‍പടി പാലം എന്നിവയുടെ നിര്‍മാണ നടപടികളും സ്ഥലമെടുപ്പും വേഗത്തിലാക്കാന്‍ യു. പ്രതിഭ എംഎല്‍എ ആവശ്യപ്പെട്ടു. കൊറ്റുകുളങ്ങര ഒ.എന്‍.കെ.വി ജംഗ്ഷന്‍ റോഡ് അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും എംഎല്‍എ നിര്‍ദേശം നല്‍കി. പള്ളിത്തോട് ചാപ്പാകടവ് പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നു ദലീമ ജോജോ എംഎല്‍എ ആവശ്യപ്പെട്ടു. അരൂര്‍ ഫയര്‍സ്റ്റേഷന്‍, കാക്കതുരുത്ത് പാലം എന്നിവയുടെ നിര്‍മാണ പുരോഗതി എംഎല്‍എ വിലയിരുത്തി. അരൂര്‍ പ്രാഥമികാരോഗ്യ കേന്ദ്ര കെട്ടിടത്തിന് റവന്യു പുറമ്പോക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികളുടെ പുരോഗതിയും എംഎല്‍എ അന്വേഷിച്ചു.

മീനപ്പള്ളി കനകാശേരി പാടശേഖരങ്ങളുടെ പുറംബണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തോമസ് കെ. തോമസ് എംഎല്‍എ വിലയിരുത്തി. പള്ളാത്തുരുത്തി പമ്പ്ഹൗസില്‍ അടിയന്തരമായി കുഴല്‍കിണറുകള്‍ സ്ഥാപിച്ച് കൈനകരി രണ്ടാം വാര്‍ഡിലെ കുടിവെള്ളക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. ഓണാട്ടകര കാര്‍ഷിക മേഖലയ്ക്കായുള്ള ഹരിതം ഹരിപ്പാട് പദ്ധതിയില്‍ 25 കോടി രൂപ നബാര്‍ഡ് ഫണ്ട് അനുവദിച്ച പ്രവൃത്തിയുടെ രണ്ടാം ഘട്ട നിര്‍വഹണ നടപടികള്‍ നോഡല്‍ ഓഫീസര്‍ ഉടന്‍നന്നെ തയാറാക്കണമെന്ന് രമേശ് ചെന്നിത്തല എംഎല്‍എ ആവശ്യപ്പെട്ടു. തൃക്കുന്നപ്പുഴ, ആറാട്ടുപുഴ ഭാഗത്തെ ജിയോബാഗ് ഫെന്‍സിംഗ് സ്ഥാപിക്കല്‍ നടപടികള്‍ എംഎല്‍എ അന്വേഷിച്ചു.

വീയപുരം തുരുത്തി റോഡിന് പുതുക്കിയ എസ്റ്റിമേറ്റ് എടുത്തുവെങ്കിലും നിര്‍മാണ നടപടികള്‍ പുരോഗമിക്കുന്നില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി യുടെ പ്രതിനിധി യോഗത്തില്‍ അഭിപ്രായപ്പെട്ടു. നെല്‍കൃഷിക്കാര്‍ക്കു നല്‍കേണ്ട നഷ്ടപരിഹാര തുക സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇനിയും വിതരണം ചെയ്തിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കായംകുളം നഗരസഭയില്‍ ഉള്‍പ്പെട്ട മലയന്‍ കനാൽ കരകവിഞ്ഞൊഴുകുന്നതുമൂലം പ്രദേശവാസികള്‍ ദുരിതമനുഭവിക്കുകയാണെന്നും ഇറിഗേഷന്‍ വകുപ്പ് ആവശ്യമായ നടപിടകള്‍ സ്വീകരിക്കണമെന്നും കായംകുളം നഗരസഭാ ചെയര്‍പേഴ്സണ്‍ പി. ശശികല ആവശ്യപ്പെട്ടു. നവകേരള സദസുമായി ബന്ധപ്പെട്ട പരാതികളില്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ച തുടര്‍ നടപടികളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ സബ് കളക്ടര്‍ സമീര്‍ കിഷന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.പി. അനില്‍കുമാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.