കടലാക്രമണം തടയാന്‍ നടപടി വേണമെന്ന് കെ.സി. വേണുഗോപാല്‍
Sunday, June 30, 2024 6:34 AM IST
ആലപ്പുഴ: അമ്പലപ്പുഴ പടിഞ്ഞാറ് തീരപ്രദേശത്ത് കടലാക്രമണം രൂക്ഷമായ പ്രദേശങ്ങൾ കെ.സി.വേണുഗോപാല്‍ എംപി സന്ദര്‍ശിച്ചു. പുന്നപ്ര നരോന, ഫിഷ് ലാൻഡിംഗ്, വളഞ്ഞവഴി, നീര്‍ക്കുന്നം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച എംപി സ്ഥിതിഗതികള്‍ വിലയിരുത്തി. ജനപ്രതിനിധികളും റനവന്യൂ ഉദ്യോഗസ്ഥരും മറ്റു നേതാക്കളും എംപിയോടൊപ്പമുണ്ടായിരുന്നു.

ജില്ലാ വികസന സമിതി യോഗത്തിനു ശേഷമാണ് കെ.സി.വേണുഗോപാല്‍ തീരദേശപ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.

കടലാക്രമണം രൂക്ഷമായ പ്രദേശത്ത് അടിയന്തരമായി കടല്‍ഭിത്തി നിര്‍മിക്കണമെന്നും ഇനിയും കടല്‍ കൂടുതല്‍ കയറുന്നത് തടയാനുള്ള പ്രതിരോധ സംവിധാനം എത്രയും വേഗം ക്രമീകരിക്കണമെന്നും എംപി അഭിപ്രായപ്പെട്ടു. കടലാക്രമണം തടയുന്നതിനുള്ള ടെട്രാപോഡുകൾ കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ അടിയന്തരമായി ഏർപ്പെടുത്തുന്നതിനു വേണ്ട നടപടി സ്വീകരിക്കാൻ ഒപ്പമുണ്ടായിരുന്ന റവന്യു ഉദ്യോഗസ്ഥർക്ക് എംപി നിർദേശം നൽകി.

കടല്‍ഭിത്തിയില്ലാത്ത പ്രദേശത്തെ വീടുകള്‍ കടല്‍ കൊണ്ടുപോകുന്ന സാഹചര്യമാണ്. കുറച്ചു ഭാഗത്തു മാത്രമാണ് കടല്‍ഭിത്തിയുള്ളത്. സാധാരണക്കാരാണ് അവിടെ താമസിക്കുന്നത്. പത്തുലക്ഷം രൂപമാത്രമാണ് സ്ഥലം ഒഴിഞ്ഞുപോകുന്നതിന് പ്രഖ്യാപിച്ചത്. ആ തുകയക്ക് സ്ഥലം വാങ്ങി വീടുവയ്ക്കാന്‍ കഴിയില്ല. ഗൗരവകരമായ സമീപനം സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകണം.

തീരപ്രദേശവാസികളുടെ ദുരിതം ജലസേചനവകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. സഹായിക്കാമെന്ന ഉറപ്പ് മന്ത്രി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.