മൈലപ്ര സ്കൂൾപടി-വല്യയന്തി റോഡ് തകർന്നു
Wednesday, June 26, 2024 4:18 AM IST
മൈലപ്ര: മൈലപ്ര ജംഗ്ഷനിൽനിന്ന് ആരംഭിക്കുന്ന വല്യയന്തി- കടമ്മനിട്ട റോഡ് തകർന്നു. ജില്ലാ പഞ്ചായത്തിന്‍റെ അധീനതയിലുള്ള റോഡിൽ വർഷങ്ങളായി അറ്റകുറ്റപ്പണികളില്ല. മൈലപ്രയിൽ നിന്നാരംഭിച്ച് വല്യയന്തി വഴി കടമ്മനിട്ടയിലെത്തുന്ന റോഡാണിത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വഴികൂടിയാണിത്. മൈലപ്ര ജംഗ്ഷനു സമീപം എസ്എച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ റോഡരികിലാണ്.

റോഡ് ആരംഭിക്കുന്ന ജംഗ്ഷൻ ഭാഗത്തെ വെള്ളക്കെട്ടും കുണ്ടും കുഴിയും സമീപത്തെ കലുങ്കിന്‍റെ ദുരവസ്ഥയുമെല്ലാംകൂടി യാത്ര ദുരിതമാക്കുന്നു. ചെറുപ്രായത്തിലുള്ള കുട്ടികൾ മുതൽ പഠിക്കുന്ന വിദ്യാലയത്തിലേക്ക് വാഹനങ്ങളിലും കാൽനടയായും എത്തുന്നവർ ഏറെ ബുദ്ധിമുട്ടിലാണ്.

മൈലപ്ര സഹകരണ ബാങ്ക് പടിക്കൽ തന്നെ വലിയ വെള്ളക്കെട്ടുണ്ട്. മഴയിൽ റോഡ് തോടായി മാറുകയാണ്. വല്യയന്തി, കടമ്മനിട്ട വരെയുള്ള ഭാഗങ്ങളിൽ റോഡ് തകർന്നു കിടക്കുകയാണ്. മൈലപ്ര എൻഎം എൽപിഎസ്, വല്യയന്തി എംഎസ് സി എൽപിഎസ് എന്നിവയെല്ലാം ഈ റോഡിന്‍റെ അരികിലാണ്. പ്രദേശവാസികളുടെ വാഹനങ്ങളും വളരെ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നുപോകുന്നത്.