ബേക്കറിയിൽ നിന്ന് 25000 രൂപ കവർന്നയാളെ പിടികൂടി
Friday, July 5, 2024 5:19 AM IST
വണ്ടൂർ: നേരത്തേ ജോലി ചെയ്ത ബേക്കറിയിൽ രണ്ട് തവണ മോഷണം. ആദ്യത്തെ തവണ 25,000 രൂപ കവർന്നപ്പോൾ, രണ്ടാംതവണ പണം കിട്ടിയതും ഇല്ല സിസിടിവിൽ കുടുങ്ങുകയും ചെയ്തു.

ചെറുകോട് സ്വദേശി മങ്കടയിൽ ഹൗസിൽ നിഖിൽ കുമാറിനെ (28)യാണ് വ്യാഴാഴ്ച വൈകുന്നേരം വണ്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്. ചെറുകോട് അങ്ങാടിയിലെ കെഎം ബേക്കറിയിൽ കഴിഞ്ഞ മെയ് 22 പുലർച്ചയാണ് നിഖിൽ ആദ്യ മോഷണം നടത്തിയത്.

പൂട്ടുപൊളിച്ച് അകത്തുകയറിയ പ്രതി മോഷണത്തിന് ശേഷം സിസിടിവിയുടെ വയറോക്കെ നശിപ്പിച്ചിരുന്നു. മുൻപ് ഈ ബേക്കറിയിൽ ജോലി ചെയ്തായാളാണ് നിഖിൽ.

ബുധനാഴ്ച പുലർച്ചെ രണ്ടാം തവണയും ബേക്കറിയിൽ കയറി. പൂട്ട് പൊളിച്ച് അകത്തു കയറിയ നിഖിലിന് കാര്യമായി ഒന്നും കിട്ടിയില്ല. തുടർന്നു മേശയിൽ ഉണ്ടായിരുന്ന ആധാർ, പാൻ, ലൈസൻസ്, തിരിച്ചറിയൽ കാർഡ് മുതലായവയുമായി മടങ്ങി. എന്നാൽ ഇതെല്ലാം സിസിടിവിയിൽ പതിഞ്ഞത് നിഖിലിന് അറിയില്ലായിരുന്നു.

എസ്.ഐ മുസ്തഫയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.

സിപിഒ കെ.ജി. അനൂപ് കുമാർ, എസ്. സനീഷ് കുമാർ, സിപിഒ, പി. ബൈജു തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.