വീട്ടുമുറ്റത്ത് കാട്ടാനക്കൂട്ടം: വെള്ളൻ രക്ഷപ്പെട്ടത് തലനാരിഴക്ക്
Friday, July 5, 2024 5:19 AM IST
കാളികാവ്: ചോക്കാട് നാൽപ്പത് സെന്‍റ് ആദിവാസി നഗറിൽ വീട്ടുമുറ്റത്ത് കാട്ടാനകൾ പതിവായി എത്തുന്നു വെള്ളൻ രക്ഷപ്പെട്ടത് തലനാരിഴക്ക്.

ചോക്കാട് നാൽപ്പത് സെന്‍റ് ആദിവാസി നഗറിലാണ് സംഭവം.വ്യാഴായ്ച പുലർച്ചെയാണ് കാട്ടാനക്കൂട്ടമെത്തിയത്.വീട്ടുമുറ്റത്തുള്ള വാഴകളും കമുകുകളും ആന നശിപ്പിച്ചു. ആദിവാസി വെള്ളന്‍റെ വീടിന്‍റെ ഓടിളക്കി താഴെയിടുകയും വാതിൽ തുറക്കാനാവാത്ത വിധം ആനക്കൂട്ടം നിലയുറപ്പിച്ചു.

ചോക്കാട് 40 സെന്‍റ് ആദിവാസി നഗറിൽ കാട്ടാനകളുടെ ആക്രമണം രൂക്ഷമായി. കൊട്ടൻ ചോക്കാടൻ മലവാരത്തിൽ നിന്നും കൂട്ടത്തോടെ ഇറങ്ങിയ ആനകൾ ആദിവാസികളുടെ വീട്ടുമുറ്റത്ത് വരെ നാശനഷ്ടങ്ങൾ വരുത്തി.

തലനാരിഴക്കാണ് വീടിനുള്ളിൽ കഴിഞ്ഞിരുന്നവർ രക്ഷപ്പെട്ടത്. വീടിനു ചുറ്റുമുള്ള വാഴകളും മറ്റും കാട്ടാനകൾ പാടെ നശിപ്പിച്ചിട്ടുണ്ട് . ആദിവാസികൾ താമസിക്കുന്ന പ്രദേ ശത്തിന് വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയിൽ നിന്ന് രക്ഷ നേടുന്നതിന് വേണ്ടി ആന മതിലും, വൈദ്യുതി വേലികളും സ്ഥാപിച്ചിട്ടുണ്ട്.

എന്നാൽ ആന മതിൽ ചിലയിടങ്ങളിൽ കാട്ടാനകൾ തകർത്തിട്ടുണ്ട്. വൈദ്യുതി വേലിയും ഉപയോഗശൂന്യമായ നിലയിലാണ്. കാട്ടാനകളുടെ അക്രമണം ആദിവാസികളുടെ ജീവനു ഭീഷണിയായി മാറിയിരിക്കുകയാണ്. ഇവരുടെ വീടുകൾക്ക് സമീപത്തെ വൈദ്യുതി ലൈറ്റുകളും തകരാറിലായിട്ടുണ്ട്.

പ്രദേശത്ത് പലയിടങ്ങളിലായി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്നും ആനമതിൽ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഇവർ താമസിക്കുന്ന സ്ഥലത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന വനത്തിൽനിന്നാണ് കാട്ടാനകൾ എത്തുന്നത്.

ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ ആദിവാസികൾ താമസിക്കുന്ന സ്ഥലമാണ് 40 സെന്‍റ് നഗർ. ഇവിടെ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 200 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. ദുരന്തങ്ങൾ ഉണ്ടാകുന്നതിന്‌ മുമ്പ് ഇവരുടെ ജീവന് ഭീഷണിയായ വന്യ മൃഗങ്ങളുടെ അക്രമണം തടയാൻ നടപടി സ്വീകരിക്കണമെന്ന് വാർഡ് മെമ്പർ ഷാഹിന ബാനു ആവശ്യപ്പെട്ടു