13കാരി ഗര്‍ഭിണിയായ സംഭവം : 48കാരന് 120 വര്‍ഷം കഠിന തടവും 8 ലക്ഷം രൂപ പിഴയും
Friday, July 5, 2024 5:19 AM IST
മഞ്ചേരി : പതിമൂന്ന്കാരിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ 48കാരന് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി 120 വര്‍ഷം കഠിന തടവിനും എട്ട് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.

വാഴക്കാട് ചെറുവായൂര്‍ പൊന്നാട് പാലച്ചോല രാജന്‍ (48)നെയാണ് ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. 2014 സെപ്റ്റംബര്‍ മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം. രണ്ടാഴ്ചക്ക് ശേഷവും കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി.

ആഴ്ചകള്‍ക്ക് ശേഷം ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിശോധിച്ച ഡോക്ടര്‍ കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയുമായിരുന്നു.

മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരാണ് വിവരം പോലീസില്‍ അറിയിച്ചത്. കൊണ്ടോട്ടി പോലീസ് സബ് ഇന്‍സ്‌പെക്ടറായിനുന്ന കെ. ശ്രീകുമാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍, ഇന്‍സ്‌പെക്ടര്‍മാരായിരുന്ന സണ്ണിചാക്കോ, ബി സന്തോഷ്, പി.കെ. സന്തോഷ്, എം.സി. പ്രമോദ് എന്നിവരാണ് കേസന്വേഷണം നടത്തിയത്.

പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ 26 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 26 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസി.സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍. സല്‍മ, പി. ഷാജിമോള്‍ എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മൂന്നു വകുപ്പുകളിലും പോക്‌സോ ആക്ടിലെ ഒരു വകുപ്പിലുമായാണ് ശിക്ഷ. നാലു വകുപ്പുകളിലും 30 വര്‍ഷം വീതം കഠിന തടവ്, രണ്ടു ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ.

പിഴയടക്കാത്ത പക്ഷം ഓരോ വകുപ്പിലും മൂന്നു വര്‍ഷം വീതം അധിക തടവ് അനുഭവിക്കണം. തടവു ശിക്ഷ ഒരമിച്ചനുഭവിച്ചാല്‍ മതി. പ്രതി പിഴയടക്കുന്ന പക്ഷം തുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു.

അതൊടൊപ്പം സര്‍ക്കാരിന്‍റെ വിക്ടിംകോംപന്‍സേഷന്‍ ഫണ്ടില്‍ നിന്നും കുട്ടിക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശവും നല്‍കി.

പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.