വേട്ടമുക്ക് കുളത്തിന്‍റെ പരിസരം കാടുകയറി നശിക്കുന്നതായി പരാതി
Sunday, September 29, 2024 7:10 AM IST
പേരൂര്‍ക്കട: ഒരു വര്‍ഷത്തിനു മുമ്പ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വേട്ടമുക്ക് കുളത്തിന്‍റെ പരിസരം കാടുകയറിയ നിലയില്‍. തിരുമല വാര്‍ഡില്‍ തിരുമല-വേട്ടമുക്ക് റോഡിലാണ് കുളം സ്ഥിതി ചെയ്യുന്നത്.

മാലിന്യം വലിച്ചെറിയുന്നതും കുളത്തിൽ പായല്‍ മൂടിയതുമാണ് കുളം പൂര്‍ണമായും നവീകരിക്കുകയും നാലുപാടും ലോഹ നിര്‍മിതമായ സംരക്ഷണവേലി കെട്ടുകയും ചെയ്തത്.

എന്നാല്‍ ആറുമാസത്തിനുള്ളില്‍ സംരക്ഷണവേലിയുടെ ഇടയിലുടെ പാഴ്മരങ്ങള്‍ വളരാന്‍ തുടങ്ങിയതോടെ കുളം റോഡില്‍നിന്നു കാണാനാകാത്ത അവസ്ഥയിലെത്തി. കന്നുകാലികളെ കുളിപ്പിക്കുന്നതിനു നാട്ടുകാർ നേരത്തേ കുളം ഉപയോഗിച്ചിരുന്നു. ഇപ്പോൾ പ്രദേശത്ത് പാഴ്മരങ്ങളും പുല്ലും വളർന്നതോടെ പ്രദേശത്ത് ഇഴജന്തുക്കളുടെ ശല‍്യം വർധിച്ചതായു പ്രദേശവാസികൾ പറയുന്നു.


കുളത്തിന്‍റെ നാലുഭാഗവും വളർന്നുകിടക്കുന്ന മരങ്ങള്‍ സംരക്ഷണവേലിക്ക് ഭീഷണിയും സൃഷ്ടിക്കുന്നുണ്ട്. മരങ്ങളുടെ മറവില്‍ സാമൂഹികവിരുദ്ധശല്യവും മാലിന്യനിക്ഷേപവും വീണ്ടും നടക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. റോഡിന്‍റെ ശോച‍്യാവസ്ഥ ഉടനേ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ‍്യം.