സാറ്റ്‌ലൈറ്റ് ഫോണുമായി വിമാനത്താവളത്തില്‍; വിദേശി പിടിയില്‍
Sunday, September 29, 2024 6:54 AM IST
വലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ സാറ്റ്‌ലൈറ്റ് ഫോണുമായി എത്തിയ വിദേശ പൗരന്‍ പിടിയില്‍. ഓസ്‌ട്രേലിയന്‍ പൗരനായ ബെല്ലിംഗ് ക്രിസ്റ്റഫറാണ് ഫോണുമായി പിടിയിലായത്.

വിമാനത്താവളത്തിലെ സുരക്ഷാ സേനയായ സിഐഎസ്എഫ് നടത്തിയ പരിശോധനയിലാണ് ക്രിസ്റ്റഫര്‍ പിടിയിലായത്. കഴിഞ്ഞ ദിവസം വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യാ വിമാനത്താലെ യാത്രക്കാരനായിരുന്നു ഇയാള്‍. ഹാന്‍ഡ് ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണ്‍ കണ്ടെത്തിയത്.


ഇത്തരത്തിലുള്ള ഉപഗ്രഹ ഫോണ്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതിയില്ല. മലേഷ്യന്‍ നിര്‍മിത ഫോണാണിതെന്ന് ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു. ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്‍റെ അനുമതിയോ മറ്റു രേഖകളോ ക്രിസ്റ്റഫറിന്‍റെ കൈവശമുണ്ടായിരുന്നില്ല.

ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇയാളെ വിമാനത്താവളം അധികൃതര്‍ തുടര്‍ നടപടികള്‍ക്കായി വലിയതുറ പോലീസിന് കൈമാറുകായിയിരുന്നു. പോലീസ് കേസെടുത്ത ശേഷം ക്രിസ്റ്റഫറിനെ വിട്ടയയ്ക്കുകയായിരുന്നു.