ഹോമിയോ ഡിസ്പെന്‍സറിക്കായി ചന്ത ഒഴിപ്പിച്ചെന്ന് വ്യാപാരികള്‍
Sunday, September 29, 2024 7:10 AM IST
പേരൂര്‍ക്കട: ഹോമിയോ ഡിസ്പെന്‍സറിക്കായി വട്ടിയൂര്‍ക്കാവ് ഇലിപ്പോടുള്ള ചന്ത ഒഴിപ്പിച്ചതായി വ‍്യാപാരികൾ പറയുന്നു. ചന്തയുടെ സ്ഥാനം ഹോമിയോ ഡിസ്പെന്‍സറി കൈയടക്കിയപ്പോള്‍ വ്യാപാരികളുടെ ഉപജീവനമാര്‍ഗം റോഡുവശത്തായതായാണ് വ‍്യാപാരികൾ പറയുന്നത്.

നാലുവര്‍ഷത്തിനു മുമ്പാണ് സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിക്കായി സ്ഥലം നല്‍കിയത്. ഡിസ്പെന്‍സറി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ വര്‍ഷങ്ങളായി കച്ചവടം നടത്തിവന്നിരുന്ന 50-ഓളം വ്യാപാരികള്‍ പുറത്തായി.


ഇലിപ്പോട് ചന്തയിൽ കച്ചവടം നടത്തിയിരുന്ന ചില വ്യാപാരികൾ ഇപ്പോള്‍ ഡിസ്പെന്‍സറിക്ക് സമീപം നടപ്പാതയിലാണ് മത്സ്യവും പച്ചക്കറിയും കച്ചവടം നടത്തുന്ന്.

ഡിസ്പെന്‍സറി ആരംഭിച്ചപ്പോള്‍ തങ്ങളുടെ ഉപജീവനത്തിനുവേണ്ടി അധികൃതര്‍ ഒന്നുംചെയ്തില്ലെന്നാണ് ഇവരുടെ പരാതി. ചന്ത ഇല്ലാതായതോടെ വട്ടിയൂര്‍ക്കാവ്, പേയാട് തുടങ്ങിയ ചന്തകളെയാണ് ജനങ്ങള്‍ ഇപ്പോൾ ആശ്രയിക്കുന്നത്.