അനധികൃത പന്നി ഫാമുകൾ അടച്ചുപ്പൂട്ടി വിളപ്പിൽ പഞ്ചായത്ത്
Sunday, September 29, 2024 6:57 AM IST
കാട്ടാക്കട : തലസ്ഥാന നഗരത്തോട് ചേർന്നു കിടക്കുന്ന വിളപ്പിൽ പഞ്ചായത്തിൽ അനധിക്യതമായി പ്രവർത്തിക്കുന്ന പന്നിഫാമുകൾക്കെതിരെ നടപടിയുമായി വിളപ്പിൽ പഞ്ചായത്ത്. ഇതിന്‍റെ ഭാഗമായി പ്രസിഡന്‍റ് ലില്ലി മോഹൻ ഉൾപ്പടെയുള്ളവർ എത്തി പന്നികളെ നീക്കം ചെയ്യുകയും ഫാമുകൾ അടച്ചുപൂട്ടുകയും ചെയ്തു.

പഞ്ചായത്തിൽ അടുത്തിടെ 15ലേറെ പന്നിഫാമുകളാണ് ആരംഭിച്ചിരുന്നത്. പഞ്ചായത്തിൽ നിന്നും ലൈസൻസോ അനുമതിയോ ഇല്ലാതെയാണ് ഇവ പ്രവർത്തിച്ചിരുന്നത്.

തലസ്ഥാനത്തെ വൻകിട, ചെറുകിട ഹോട്ടലുകളിൽ നിന്നും കല്യാണ മണ്ഡപങ്ങളിൽ നിന്നും ശേഖരിക്കുന്ന ആഹാരഅവശിഷ്ടങ്ങൾ വൻതോതിൽ ശേഖരിച്ച് അവ വിളപ്പിൽ ശാലയിൽ എത്തിച്ച് പന്നികൾക്ക് ആഹാരമായി നൽകിയിരുന്നു. ഇതിനായി പ്രദേശത്ത് നിരവധി സംഘങ്ങളാണ് പ്രവർത്തിക്കുന്നതെന്ന് നേരത്തേ പരാതി ഉയർന്നിരുന്നു.

300 ളം 500 ളം പന്നികളെയാണ് വിവിധ ഫാമുകളിൽ വളർത്തുന്നത്. എന്നാൽ ശുചിത്വമില്ലാതെയാണ് ഒരോ ഫാമും പ്രവർത്തിച്ചിരുന്നതെന്ന് അധിക്തർ പറഞ്ഞു. ഇത് പഞ്ചായത്ത് സംഘം നേരിൽ കണ്ടതിനെ തുടർന്നാണ് അവനീക്കം ചെയ്യാനും ഫാമുകൾ അടച്ചുപൂട്ടാനും നിർദ്ദേശം നൽകിയത്. നേരത്തേ ഫാമുകൾ അടച്ചുപൂട്ടാനായി അധികൃതർ ഫാം ഉടമകൾക്കു നിർദേശം നൽകിയിരുന്നു എന്നാൽ അതു പാലിക്കാതായതോടെയാണ് പഞ്ചായത്ത് കമ്മിറ്റി നേരിട്ടെത്തി ഫാമുകൾ ഒഴിപ്പിക്കാൻ നടപടിയെടുത്തത്.


ഫാമിന്‍റെ മറവിൽ പ്രദേശത്ത് വൻതോതിൽ മാലിന‍്യ നിക്ഷേപം നടക്കുന്നതായും നാട്ടുകാർ പരാതി ഉന്നയിച്ചുരുന്നു. ഇത് അധികൃതർ നേരിട്ടെത്തി കണ്ട് മനസിലാക്കുകയായിരുന്നു. സമീപത്തെ വീടികളിലും കിണറുകളിലും പക്ഷികൾ മാലിന‍്യങ്ങൾ കൊണ്ടിടുന്നതായി നാട്ടുകാർ പറയുന്നു. ‌‌‌

പഞ്ചായത്തും ആരോഗ്യവകപ്പും പോലീസും എത്തിയാണ് പന്നികളെ മാറ്റിയത്. പന്നിഫാമുകളുടെ മറവിൽ മാലിന്യ നിക്ഷേപം നടത്താനുള്ള നീക്കം അനുവദിക്കില്ലെന്ന് പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു.