വഴയില-പഴകുറ്റി നാലുവരിപാത നിര്‍മാണം ഓഗസ്റ്റിൽ ആരംഭിക്കും: മന്ത്രി ജി.ആര്‍. അനില്‍
Tuesday, June 25, 2024 5:21 AM IST
നെടുമങ്ങാട് : വഴയില-പഴകുറ്റി നാലുവരിപാത നിര്‍മാണം ഓഗസ്റ്റിൽ ആരംഭിക്കുമെന്ന് മന്ത്രി ജി.ആര്‍. അനില്‍. വഴയില മുതല്‍ പഴകുറ്റി വരെ 9.5 കിലോ മീറ്ററും നെടുമങ്ങാട് ഠൗണില്‍ പഴകുറ്റി പെട്രോള്‍ പമ്പ് ജംഗ്ഷനില്‍ നിന്നാരംഭിച്ച് കച്ചേരി നട വഴി 11-ാം കല്ലു വരെയുള്ള 1.240 കിലോ മീറ്റർ ഉള്‍പ്പെടെ 11.240 കി.മീ റോഡാണ് നാലുവരി പാതയാക്കുന്നത്.

പദ്ധതിക്കായി 928.8 കോടി രൂപ കിഫ്ബി അനുവദിച്ചിട്ടുണ്ട്. 15 മീറ്റർ ടാറിംഗും രണ്ട് മീറ്റർ മീഡിയനും ഇരുവശങ്ങളിലുമായി രണ്ട് മീറ്റർ വീതിയില്‍ യൂട്ടിലിറ്റി സ്പേസും ഉള്‍പ്പെടെ 21 മീറ്ററിലാണ് റോഡ് നിര്‍മിക്കുന്നത്.

മുന്ന് റീച്ചുകളിലായാണ് നിര്‍മാണം നടക്കുന്നത്. ആദ്യ റീച്ചായ വഴയില മുതല്‍ കെല്‍ട്രോണ്‍ ജംഗ്ഷന്‍ വരെയുള്ള നാലു കിലോ മീറ്റര്‍ സിവില്‍ വര്‍ക്കും പാലവും 79.4 കോടി രൂപയ്ക്കും കരകുളം ഫ്ലൈ ഓവര്‍ 50 കോടി രൂപയ്ക്കും ടെണ്ടര്‍ ചെയ്തതിരുന്നു.

വര്‍ക്കുകള്‍ ടെണ്ടര്‍ അംഗീകാരത്തിനായി സര്‍ക്കാരിലെത്തിയിട്ടുണ്ട്. ഉടന്‍ അംഗീകാരം ലഭ്യമാകും. ആദ്യ റീച്ചില്‍ പേരൂര്‍ക്കട, കരകുളം വില്ലേജുകളില്‍ നിന്നായി ഏഴ് ഏക്കര്‍ 81 സെന്‍റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. 201 ഭൂഉടമകള്‍ക്കുള്ള പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമായി 117,77,40,869/- രൂപ വിതരണം ചെയ്തു.

ഇനി 64 കുടുംബങ്ങൾക്കാണ് തുക വിതരണം ചെയ്യാനുള്ളത്. റീച്ച് രണ്ട് കെല്‍ട്രോണ്‍ ജംഗ്ഷന്‍ - വാളിക്കോട് ജംഗ്ഷന്‍ വരെയും റീച്ച് മുന്ന് വാളിക്കോട് പഴകുറ്റി പമ്പ് ജംഗ്ഷൻ കച്ചേരി നട11-ാം കല്ല് വരെയുമാണ്.