നിയന്ത്രണം ഫലിക്കുന്നില്ല; യുഎസിൽ തോക്ക് വിൽപനയും വാങ്ങലും തുടരുന്നു
Wednesday, June 26, 2024 4:21 PM IST
ഏബ്രഹാം തോമസ്
ഓസ്റ്റിൻ: തോക്കുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ പശ്ചാത്തല പരിശോധന നടത്തിയിരിക്കണം എന്ന ഫെഡറൽ സർക്കാരിന്‍റെ നിർദേശം യുഎസിൽ എല്ലായിടത്തും നടപ്പാക്കുന്നില്ല എന്ന് പരാതി.

ലൈസൻസ്ഡ് ഡീലർമാരിൽ നിന്ന് വാങ്ങുമ്പോഴാണ് ക്രിമിനൽ പശ്ചാത്തല പരിശോധന നിർബന്ധം ആകുന്നത്. എന്നാൽ തോക്കുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പല വഴികൾ തുറന്നു കിടപ്പുണ്ട് എന്ന് അന്വേഷണങ്ങൾ പറയുന്നു.

സ്വകാര്യ വില്പനക്കാരുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിലും ഷോകളിലും ലഭ്യമാണ്. ഇവർ മിക്കവാറും ലൈസെൻസ്ഡ് ഡീലർമാർ ആയിരിക്കില്ല. തോക്കു വാങ്ങുന്നവർ വിശദമായ വിവരങ്ങൾ നൽകേണ്ടതുമില്ല.

ലൈസൻസ്ഡ് ഡീലറുമായിട്ടല്ലാതെ നടത്തുന്ന തോക്ക് വില്പന ട്രാക്ക് ചെയ്യുക അസാധ്യമാണെന്ന് അധികാരികൾ പറയുന്നു. തോക്കു വാങ്ങുന്നവരുടെ ക്രിമിനൽ പശ്ചാത്തലം, മാനസിക ആരോഗ്യ പ്രശ്നങ്ങൾ, അവർ ഏതെല്ലാം മരുന്ന് കഴിക്കുന്നു തുടങ്ങിയ വിവരങ്ങൾ ഒന്നും അറിയാതെയാണ് വില്പന നടത്തുന്നവർ തോക്കുകൾ കൈമാറുന്നത്.

ഓൺലൈനിൽ നടത്തിയ ഒരു സർവേ പ്രകാരം അഞ്ചിൽ ഒന്ന് തോക്കുകളുടെയും വില്പന നടക്കുന്നത് ഇങ്ങനെയാണ്. ഈ വില്പനകൾ അക്രമങ്ങൾക്കു കാരണമാകുന്നു എന്ന് തോക്കുകൾ നിയന്ത്രിക്കണം എന്ന് വാദിക്കുന്നവർ പറയുന്നു.

രാജ്യത്തു 20,000ൽ അധികം ലൈസൻസില്ലാത്ത തോക്കു വില്പനക്കാരുണ്ടെന്നു കഴിഞ്ഞ ഏപ്രിലിൽ ജസ്റ്റിസ് ഡിപ്പാർട്മെന്‍റിനെ ഉദ്ധരിച്ചു വൈറ്റ് ഹൗസ് വൃത്തങ്ങൾ പറഞ്ഞു. ആക്രമണങ്ങൾക്കു ഉപയോഗിക്കാവുന്ന തോക്കുകൾ കൊലപാതകികൾ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നതു നിർബാധം തുടരുന്നത് നോക്കി നിൽക്കാനേ അധികൃതർക്ക്‌ കഴിയുന്നുള്ളു.

ലൈസൻസ് ഇല്ലാത്ത വിൽപനക്കാർ വിൽക്കുന്ന തോക്കുകൾ ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്തു നിന്ന് അധികാരികൾ കണ്ടെടുക്കാറുണ്ട്.