മുളംതണ്ടുകൊണ്ട് നിർമിച്ച ഉത്പന്നങ്ങളുമായി ഉമ്മറിന്‍റെ യാത്ര തുടരുന്നു
Friday, June 28, 2024 6:59 AM IST
ഷൊർണൂർ: കാർഷിക സംസ്കൃതിയുടെ ഗതകാലസ്മരണകളുയർത്തി മുളംതണ്ടുകൊണ്ട് നെയ്തെടുത്ത കൊട്ടയും വട്ടിയും മുറങ്ങളും തൊപ്പി കുടകളുമായി ഉമ്മറിന്‍റെ ജീവിതയാത്ര.
അന്യംനിന്നുകൊണ്ടിരിക്കുന്ന തൊഴിലിടമാണ് മുളം തണ്ടുകൊണ്ടുള്ള സാധനസാമഗ്രികളുടെ നിർമാണം.

കാർഷിക സംസ്കൃതിയുടെ അവശേഷിപ്പുകളായ ഈ ഉത്്പന്നങ്ങൾ പുതിയ കാലത്ത് ഇല്ലെന്നുതന്നെ പറയാമെന്നിരിക്കെയാണ് കൊട്ടയും വട്ടിയും തൊപ്പിക്കുടയുമായി ഉമ്മർ വേറിട്ട കാഴ്ചയാകുന്നത്. കാർഷിക സംസ്കൃതി മൺമറയുകയാണെങ്കിലും പതിവുതെറ്റിക്കാതെ തൃത്താല മേഖലയിൽ കൊട്ടയും, വട്ടിയുമെല്ലാം വിൽക്കുന്നത് നാട്ടുകൽ സ്വദേശി ഉമ്മറാണ്. മഴക്കാലമായാൽ ഉമ്മർ പാക്കനാരുടെ തട്ടകത്തിലെത്തും. കർഷകത്തൊഴിലാളികൾ ശിരസിലണിയുന്ന തൊപ്പിക്കുടയും, കാർഷികഭവനങ്ങൾക്കാവശ്യമായ കൊട്ടയും വട്ടിയും വില്പന നടത്താനാണ് ഉമ്മർ എത്തുന്നത്. വട്ടികൾ, കൊട്ടകൾ, തൊപ്പിക്കുടകൾ എന്നിവ മോട്ടോർ സൈക്കിളിൽ കെട്ടിവച്ചാണ് ഉമ്മറിന്‍റെ സഞ്ചാരം.

മഴക്കാലമായാൽ ഉമ്മറിന്‍റെ തൊപ്പിക്കുടയ്ക്ക് ഇപ്പോഴും ഡിമാൻഡ് ഉണ്ട്. പാക്കനാരുടെ നാട്ടിലേക്ക് ഇത്രയും അകലെ നിന്ന് ബൈക്കിലെത്തി കച്ചവടം ചെയ്ത് വൈകുന്നേരത്തോടെയാണ് മടക്കം. രണ്ടാഴ്ചയിലൊരിക്കൽ തൃത്താല, മേഴത്തൂർ, പെരുമ്പിലാവ്, ഗുരുവായൂർ തുടങ്ങിയ സ്ഥലങ്ങളിലും പാതയോരത്ത് ഉമ്മറിന്‍റെ മുളയുത്പന്നങ്ങളുടെ കച്ചവടം കാണാനാകും. മണ്ണാർക്കാട് താലൂക്കിലെ ആര്യമ്പാവ്, ഭീമനാട്, നാട്ടുകൽ തുടങ്ങിയ സ്ഥലങ്ങളിൽ മുള നെയ്യുന്ന നിരവധി കുടുംബങ്ങൾ ഉണ്ടെന്നും അവരിൽ നിന്നാണ് കൊട്ടയും വട്ടിയും വിശറിയും പൂക്കുടയുമെല്ലാം വാങ്ങാറുള്ളതെന്നും ഉമ്മർ പറയുന്നു. സാധാരണ വലുപ്പത്തിലുള്ള തൊപ്പിക്കുടക്ക് 450 രൂപയാണ് വില.

കാൽക്കുടയ്ക്കും കൊട്ടയ്ക്കുമെല്ലാം ആവശ്യക്കാരുണ്ടെന്നും, കൃഷിക്കാർ മുൻകൂട്ടി ബുക്ക് ചെയ്ത് വാങ്ങിക്കാറുണ്ടെന്നും തെറ്റില്ലാത്ത വില കിട്ടാറുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. മിക്ക ദിവസങ്ങളിലും മെച്ചപ്പെട്ട കച്ചവടം നടക്കാറുണ്ടെന്നും 10 വർഷമായി തന്‍റെ കുടുംബം പുലരുന്നത് ഇതിൽനിന്ന് കിട്ടുന്ന വരുമാനംകൊണ്ടാണെന്നും ഉമ്മർ പറഞ്ഞു.

വീട്ടുകാരുടെ നല്ല പിന്തുണയും ഇദ്ദേഹത്തിനുണ്ട്. വീട്ടമ്മയായ സുഹ്റയും മുഹസിൻ, മുനീർ, മുഹാജിർ എന്നീ മക്കളുമടങ്ങുന്നതാണ് ഉമ്മറിന്‍റെ കുടുംബം.