ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വെള്ളക്കെട്ട്
Friday, June 28, 2024 6:56 AM IST
ഷൊർണൂർ: ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ മഴപെയ്താൽ ടിക്കറ്റ് കൗണ്ടറിലെത്താൻ തോണിവേണം. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെത്തുടർന്ന് ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിലുൾപ്പെടെ വെള്ളംകയറിയിരുന്നു.

റെയിൽവേ സ്റ്റേഷന്‍റെ പ്രവേശനകവാടത്തിലുൾപ്പെടെയാകമാനം വെള്ളക്കെട്ടായിരുന്നു. യാത്രക്കാർക്ക് നടന്നു സ്റ്റേഷനകത്തേക്ക് പ്രവേശിക്കാൻപോലും ആയിരുന്നില്ല. പിന്നീട് വലിയ കട്ടകളെത്തിച്ചാണ് നടവഴിയുണ്ടാക്കിയത്. ടിക്കറ്റ് കൗണ്ടറിലെ ടൈലിട്ട സ്ഥലത്തും വെള്ളം കെട്ടിനിന്നിരുന്നു. ഇടതടവില്ലാതെ കനത്ത മഴ പെയ്തതാണ് വെള്ളംകയറാൻ കാരണം.

മാത്രമല്ല, റെയിൽവേ സ്റ്റേഷന്‍റെ മുൻവശത്തും പ്രവേശനകവാടത്തിലുമെല്ലാം നിർമാണ പ്രവൃത്തികൾ നടക്കുന്നുണ്ട്. ഇവിടെ ഇപ്പോൾ വെള്ളംപോകാനുള്ള സംവിധാനവുമില്ല. പ്രവേശനകവാടത്തിൽ മേൽക്കൂരയും സ്ഥാപിച്ചിട്ടില്ല.

നിർമാണം പൂർത്തിയാകുന്നതോടെ ഈ പ്രശ്‌നമുണ്ടാവില്ലെന്നു റെയിൽവേ അധികൃതർ പറയുന്നു. അതേസമയം വരും ദിവസങ്ങളിൽ ശക്തമായ മഴ തുടരുന്ന പക്ഷം പഴയ സാഹചര്യം തന്നെ ആവർത്തിക്കപ്പെടുമെന്നു കാര്യം ഉറപ്പാണ്.