സിൽക്ക് സാരി തട്ടിപ്പ്: ‘വസ്ത്രവ്യാപാരി 28,000 രൂപ നഷ്ടപരിഹാരം നൽകണം’
Friday, May 3, 2024 5:06 AM IST
കൊച്ചി: ഗുണനിലവാരമുള്ള രാജസ്ഥാൻ സാരി വാഗ്ദാനം ചെയ്ത് ഉപഭോക്താവിനെ കബളിപ്പിച്ച വസ്ത്രവ്യാപാരി സാരിയുടെ വിലയായ 6350 രൂപയും നഷ്ടപരിഹാരമായി 28,000 രൂപയും നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി ഉത്തരവിട്ടു. 45 ദിവസത്തിനകം പരാതിക്കാരിക്ക് സ്ഥാപനം തുക നൽകണമെന്നാണ് ഉത്തരവ്.

രാജസ്ഥാനിലെ ജയ്സാൽമർ രാജകുമാരന്‍റെയും ബികാനിർ രാജകുമാരിയുടെയും പ്രണയകഥ ആലേഖനം ചെയ്ത സാരിയാണ് പരാതിക്കാരിയായ കലൂർ സ്വദേശിനി റിനു അശ്വിൻ ഓർഡർ ചെയ്തത്.

എന്നാൽ ലഭിച്ചത് ഗുണമേന്മ കുറഞ്ഞതും പഴയതും പൊടിപിടിച്ചതുമായ മറ്റൊരു ഡിസൈനിലെ സാരിയാണ്. ഉത്പന്നം മാറ്റി നൽകാൻ പലതവണ വ്യാപാരിയെ സമീപിച്ചെങ്കിലും ഒഴിഞ്ഞുമാറി. തുടർന്നാണ് പരാതിക്കാരി രാജസ്ഥാൻ ഹാൻഡ് ലൂം ആൻഡ് ഹാൻഡ് ക്രാഫ്റ്റ് എന്ന സ്ഥാപനത്തിനെതിരെ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതിയെ സമീപിച്ചത്.

വ്യാപാരിയുടെ നടപടി സേവനത്തിലെ വീഴ്ചയും അധാർമിക വ്യാപാര രീതിയും ആണെന്ന് കമ്മീഷൻ പ്രസിഡന്‍റ് ഡി.ബി. ബിനു, മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരുൾപ്പെട്ട ബെഞ്ച് വിലയിരുത്തി.