പാടം വീണ്ടും മണ്ണിട്ട് നികത്തുന്നു
Friday, May 3, 2024 5:01 AM IST
മൂവാറ്റുപുഴ : നൂറ്റാണ്ട് പഴക്കമുള്ള തോടും പാടവും നീർച്ചാലുകളും മണ്ണിട്ട് നികത്തുന്നതിനെതിരേ അന്വേഷണം നടക്കുന്നതിനിടെ വീണ്ടും മണ്ണിടാൻ ശ്രമം.

മണ്ണിട്ട് നികത്താനെത്തിയ ലോറികൾ നാട്ടുകാർ തടഞ്ഞു. ഇതേതുടർന്ന് പോലീസും സ്ഥലത്തെത്തി. നിർമല കോളജിനു സമീപം മൂവാറ്റുപുഴ നഗരസഭയുടേയും ആവോലി പഞ്ചായത്തിന്‍റെയും അതിർത്തി മുതൽ ആശ്രമം ബസ് സ്റ്റാൻഡ് വരെയുള്ള ഒരു കിലോ മീറ്റർ പ്രദേശത്തെ തോടും പാടവുമാണ് സ്വകാര്യ വ്യക്തികൾ മണ്ണിട്ട് നികത്തിയത്.

ഇതേ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും കഴിഞ്ഞ ദിവസം മണ്ണിടാൻ ശ്രമം നടന്നത്. പ്രദേശത്തെ നീര് ഉറവയോടു കൂടിയ സ്വാഭാവിക നീർച്ചാലുകളും തോടുകളും കൈയേറി മണ്ണിട്ട് നികത്തി സ്വകാര്യ വ്യക്തികൾ സ്വന്തമാക്കുകയാണ്.

മൂവാറ്റുപുഴ - തൊടുപുഴ റോഡിൽ നിന്നുമുള്ള മഴ വെള്ളവും നിർമല കോളജ് കുന്നിൽ നിന്നുമുള്ള വെള്ളവും ഒഴുകി മൂവാറ്റുപുഴയാറിൽ ചെന്ന് പതിക്കുന്നത് മണ്ണിട്ട് നികത്തിയ തോടിലൂടെയായിരുന്നു.

തോട് നികത്തിയതുമൂലം അടുത്ത മഴക്കാലം വരുന്നതോടെ നീരൊഴുക്ക് തടസപ്പെട്ട് നിരവധിയാളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെടുമെന്ന ഭീതിയിലാണ്.

അനധികൃത നികത്തലുകൾ തടഞ്ഞ് നീർച്ചാലുകളും തോടുകളും പൂർണമായി തുറന്ന് പൂർവ സ്ഥിതിയിലാക്കണമെന്നും മൂവാറ്റുപുഴയാറ് വരെ സ്വാഭാവിക നീരൊഴുക്ക് സുഗമമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.