യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : മരിക്കുന്നതിനു മുന്പു പോലീസ് മർദനമേറ്റതായി മാതാപിതാക്കൾ
Friday, May 3, 2024 4:39 AM IST
ആലങ്ങാട്: യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരിക്കുന്നതിനു മുന്പു യുവാവിന് ആലങ്ങാട് പോലീസിന്‍റെ മർദനമേറ്റതായി മാതാപിതാക്കളുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പത്രസമ്മേളനം വിളിച്ച മാതാപിതാക്കൾ മുഖ്യമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കടക്കം പരാതി നൽകി.

പരാതി പറയാൻ മരിക്കുന്നതിന് മുന്പ് യുവാവ് സ്റ്റേഷനിലെത്തിയപ്പോഴാണ് ആലങ്ങാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മർദിച്ചതെന്ന് ആരോപണം ഉയർന്നിരിക്കുന്നത്. കഴിഞ്ഞമാസം പതിനാറിനാണു തിരുവാലൂർ പാലയ്ക്കാപ്പറമ്പിൽ സുനിൽകുമാറിന്‍റെയും മിനിയുടെയും മകൻ അഭിജിത്തിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മുൻ വാർഡംഗം ഉൾപ്പെടെ ഒരു സംഘം ആളുകൾ യുവാവിനെ ക്രൂരമായി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിലുള്ള മനോവിഷമമാണു മകൻ മരിക്കാനിടയായതെന്നു രക്ഷിതാക്കൾ നൽകിയ പരാതിയിലുണ്ട്. കൂടാതെ പരാതി നൽകാനെത്തിയ മകനെ ആലങ്ങാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. മർദനമേറ്റ അഭിജിത്ത് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സ തേടുകയും ഇക്കാര്യം പോലീസിനെ അറിയിക്കുകയും ചെയ്തിട്ടും ആലങ്ങാട് പോലീസ് കേസെടുത്തില്ലെന്നു പരാതിയിൽ പറയുന്നു.

മകന്‍റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ പ്രേരണാ കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു മാതാപിതാക്കൾ ജില്ലാ പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. മാതാപിതാക്കൾ സംഘടിപ്പിച്ച പത്രസമ്മേളന വേദിയിൽ പോലീസ് ഏർപ്പാടാക്കിയ നിരീക്ഷകൻ വന്നതു തർക്കത്തിനിടിയാക്കി.

ഒടുവിൽ മാധ്യമ പ്രവർത്തകർ ഇടപെട്ടാണ് നിരീക്ഷകനെ പറഞ്ഞുവിട്ടത്. ആലങ്ങാട് പോലീസ് ഇൻസ്പെക്ടർ പറഞ്ഞിട്ടാണു വന്നതെന്നായിരുന്നു ഇയാൾ കുടുംബത്തോടും മാധ്യമപ്രവർത്തകരോടും പറഞ്ഞത്.