ചുണ്ടന്മാർക്കൊപ്പം ബോച്ചെയും
Sunday, September 29, 2024 12:07 AM IST
ആലപ്പുഴ: ഉച്ചകഴിഞ്ഞു രണ്ടിന് ഉദ്ഘാടന സമ്മേളനം തുടങ്ങി. സ്വാഗതം കളക്ടർ പറഞ്ഞതോടെ വിവിധ പ്രസംഗങ്ങൾ വേദിയിൽ. തുടർന്ന് മന്ത്രി മുഹമ്മദ് റിയാസ് പതാക ഉയർത്തുന്നു. ആ സമയമെല്ലാം ചുണ്ടൻവള്ളങ്ങളുടെ മാസ് ഡ്രില്ലിനായുള്ള കടന്നുവരവും വേദിക്ക് മുന്നിലെ അണിനിരക്കലും. വിവിധ കരക്കാരുടെ, ക്ലബുകളുടെ വിവിധ നിറത്തിലും ജഴ്സിയിലും ചുണ്ടൻ വള്ളങ്ങൾ മാസ് ഡ്രില്ലിനായി പാഞ്ഞെത്തുമ്പോൾ കർട്ടൻ റൈസർ പോലെ അതത് ക്ലബ് ഫാൻസുകാരുടെ നേതൃത്വത്തിൽ അലമുറയിടുന്ന ആവേശം.

അപ്പോഴതാ
നോക്കെടാ... നമ്മുടെ ബോച്ചേ.. എന്നു പറഞ്ഞ് കാണികൾ വിരൽ ചൂണ്ടുന്നു. അപ്രതീക്ഷിതമായി ബോച്ചെയെന്ന ബോബി ചെമ്മണ്ണൂരും കാണികൾ ലവ് ആഗ്യം കാണിച്ച് ചുണ്ടൻവള്ളത്തിൽ. വിവിധ ചുണ്ടൻവള്ള പ്രേമികളുടെ ഹൃദയത്തുടിപ്പുകൾ വഹിച്ച് ജലോപരിതലത്തിൽ പായുന്ന ജലരാജാക്കന്മാരെ കരക്കാർ എഴുന്നേറ്റ് നിന്ന് ആവേശപൂർവം കൈകൊട്ടിയും ആർപ്പുവിളിച്ചും കരുത്തറിയിക്കുന്നത് മത്സരത്തിന് മുന്നേ മാറ്റ് വിളിച്ചോതുന്നതായിരുന്നു.


അണിഞ്ഞൊരുങ്ങി പൂമാലകൾ പിൻനെറ്റിയിൽ ചാർത്തപ്പെട്ട വിവിധ ചുണ്ടൻമാരുടെ പ്രവേശനം എത്ര മനോഹരം. തുടർന്നാണ് ചുണ്ടൻവള്ളങ്ങളുടെ മത്സരം ആരംഭിച്ചത്.