സിപിഎം ജില്ലാ ഘടകത്തില്‍ ചേരിതിരിവ് പ്രകടം
Sunday, June 23, 2024 4:32 AM IST
ജില്ലാ സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിക്കെതിരേ ഒരുവിഭാഗത്തിന്‍റെ രൂക്ഷ വിമര്‍ശനം

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും പിണറായി വിരുദ്ധ വിഭാഗം ശക്തിപ്പെടുന്നു. പിണറായി വിജയന്‍റെ നിലപാടുകളും പെരുമാറ്റശൈലിയുമാണ് കനത്ത പരാജയത്തിനു കാരണമായതെന്ന് സെക്രട്ടേറിയറ്റില്‍ വിലയിരുത്തലുണ്ടായതിനു പിന്നാലെ ഇന്നു കൂടുന്ന ജില്ലാ കമ്മിറ്റിയിലും ഇതേ വിഷയം ചേരിതിരിഞ്ഞുള്ള ചര്‍ച്ചകള്‍ക്കു കാരണമാകുമെന്നാണ് സൂചന.

പിണറായി വിജയന്‍റെ താത്പര്യങ്ങളോടു യോജിച്ചു നിന്നിരുന്ന പത്തനംതിട്ട ജില്ലാ ഘടകത്തിലുണ്ടായ ചേരിതിരിവ് സംസ്ഥാന നേതൃത്വത്തിലും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. മന്ത്രി വി.എന്‍. വാസവന്‍റെയും കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക്കിന്‍റെയും സാന്നിധ്യത്തില്‍ നടന്ന ജില്ലാ സെക്രട്ടേറിയറ്റിലാണ് മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്നത്.

ഭരണവിരുദ്ധ വികാരം കണ്ടില്ലെന്നു നടിച്ചു

ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും അത് അംഗീകരിക്കാതിരിക്കുന്നത് അസംബന്ധമാണെന്നും സെക്രട്ടേറിയറ്റില്‍ അഭിപ്രായമുണ്ടായി. ജനങ്ങളില്‍നിന്നു പാര്‍ട്ടിയും സര്‍ക്കാരും അകന്നു. അതു തിരിച്ചറിയാതെ എന്തു വന്നാലും ജനം വോട്ടു ചെയ്തുകൊള്ളുമെന്നു ധരിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. താഴെത്തട്ടിലെ ജനവികാരവും പാര്‍ട്ടി അണികളുടെ താത്പര്യങ്ങളുമൊക്കെ മനസിലാക്കുന്നതില്‍ ജില്ലയിലും വീഴ്ചയുണ്ടായെന്ന് ആരോപണമുണ്ടായി.

തോമസ് ഐസക്കിന്‍റെ സ്ഥാനാര്‍ഥിത്വത്തത്തുടര്‍ന്ന് ചിലര്‍ കാട്ടിയ നിസംഗതാ മനോഭാവവും ജില്ലാ സെക്രട്ടേറിയറ്റില്‍ അടിയുടെ വക്കോളമെത്തിയ സംഭവങ്ങളുമൊക്കെ പ്രചാരണത്തെ സാരമായി ബാധിച്ചു. 2019ല്‍ ബിജെപി പിടിച്ച വോട്ടുകള്‍ തിരികെ ലഭിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. കാലങ്ങളായി സിപിഎമ്മില്‍ വിശ്വാസം അര്‍പ്പിച്ചുവന്ന വലിയൊരു വിഭാഗം പാര്‍ട്ടിയില്‍നിന്ന് അകന്നതായും വിലയിരുത്തലുണ്ടായി.

മന്ത്രിമാര്‍ തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്തു ജനങ്ങളില്‍ അധികഭാരം അടിച്ചേല്പിക്കുകയാണ്. ഘടകകക്ഷി മന്ത്രിമാരുടെ വിമര്‍ശനവും തിരിച്ചടിയായി. പെന്‍ഷന്‍ കുടിശിക വന്നതും തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങളുടെ മെല്ലപ്പോക്കും നവകേരള സദസിന്‍റെ സംഘാടനപ്പിഴവും പണപ്പിരിവുമെല്ലാം ദോഷം ചെയ്ത ഘടകങ്ങളാണ്.

മക്കള്‍ രാഷ്‌ട്രീയത്തെ വിമര്‍ശിച്ച പാര്‍ട്ടിയില്‍ ഇപ്പോള്‍ നേതാക്കളുടെ മക്കള്‍ ഭരണത്തിന്‍റെ തണലില്‍ ബിസിനസ് നടത്തി പണമുണ്ടാക്കുന്നെന്ന ആരോപണത്തെ നേരിടാന്‍ പാര്‍ട്ടിക്കാകുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നു.