പുറ്റിംഗൽ വെടിക്കെട്ട് അപകടക്കേസ്: 49 പ്്രപതികൾ കോ ടതിയിൽ ഹാജരായി
Thursday, May 23, 2024 11:19 PM IST
കൊല്ലം: പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന്‍റെ ഭാഗമായി നടന്ന വെടിക്കെട്ട് അപകട ദുരന്ത കേസില്‍ 49 പ്രതികള്‍ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരായി.

30-ാം പ്രതി കമ്പക്കെട്ട് തൊഴിലാളിയായ അനു എന്നു വിളിക്കുന്ന അനുരാജ് ഒഴികെയുള്ളവരാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി. ഗോപകുമാർ മുമ്പാകെ ഇന്നലെ ഹാജരായത്. ആകെ 59 പ്രതികളുള്ളതില്‍ ഒമ്പത് പേര്‍ മരണപ്പെട്ടു. ബാക്കിയുള്ള 49 പേരില്‍ 44 പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകം), 120ബി (ക്രിമിനല്‍ ഗൂഡാലോചന), 188 (ഉദ്യോഗസ്ഥരുടെ നിയമാനുസൃത നിര്‍ദേശങ്ങളെ ധിക്കരിക്കല്‍), 324 (ആയുധങ്ങള്‍ കൊണ്ടോ മറ്റെന്തെങ്കിലും വസ്തുക്കള്‍ കൊണ്ടോ അപകടകരമായി മുറിവേല്പിക്കല്‍), 326 (ഗുരുതരമായി പരിക്കേല്പിക്കല്‍) എന്നിവയ്ക്ക് പുറമെ പോലീസ് ആക്ടിലെ സെക്ഷന്‍ 39 (പോലീസ് ഉദ്യോഗസ്ഥര്‍ നല്കുന്ന നിയമാനുസൃതമായ ഉത്തരവുകള്‍ അനുസരിക്കാതിരിക്കല്‍), സ്ഫോടകവസ്തു നിയമത്തിലെ 91 -ബി (നിര്‍ദേശത്തിന് വിരുദ്ധമായി സ്ഫോടകവസ്തുക്കള്‍ നിര്‍മിക്കുകയോ കൈവശം വയ്ക്കുകയോ എത്തിക്കുകയോ ചെയ്യുക) തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസ് ജൂണ്‍ 24ന് വീണ്ടും പരിഗണിക്കും.പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന്‍റെ വിചാരണ നടപടികൾക്കായി അനുവദിച്ച സ്പെഷൽ കോടതിയിലെ കമ്പ്യൂട്ടർവൽക്കരണവും ഇലക്ട്രിക്കൽ പ്രവൃത്തികളും മാത്രമാണ് ഇനി ബാക്കിയുള്ളത്. അതുകൂടി പൂർത്തിയായാൽ ഈ കോടതിയിലേക്കു കേസ് മാറ്റും. ക്രൈം ബ്രാഞ്ച് എസ്‌പി ശ്രീധരന്‍റെ നേതൃത്വത്തിലുള്ള സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് കേസ് അന്വേഷിച്ചത്.

അന്നത്തെ ജില്ലാ കളക്ടർ ഷൈന മോളുടെ നിരോധന ഉത്തരവ് ലംഘിച്ച് 2016 ഏപ്രില്‍ ഒമ്പതിന് രാത്രി 11.30ന് ക്ഷേത്ര കോമ്പൗണ്ടിൽ നടത്തിയ മത്സരക്കമ്പത്തില്‍ 110 പേര്‍ മരിക്കുകയും 656 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

1417 സാക്ഷികളും, 1611 രേഖകളും, 376 തൊണ്ടിമുതലുകളും ഉള്ള ഈ കേസിൽ പ്രതികൾക്ക് കുറ്റപത്രത്തിന്‍റെ പകർപ്പ് നൽകി. പതിനായിരം പേജുള്ള കുറ്റപത്രത്തിന്‍റെ പകർപ്പു ഡിജിറ്റലായും മാന്വൽ ആയും നൽകി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ. രവീന്ദ്രൻ കോടതിയിൽ ഹാജരായി.