സ്ഫോ ടകവസ്തു പൊ ട്ടിത്തെറിച്ചു പരിക്കേറ്റ സംഭവം; അന്വേഷണം ഊര്‍ജിതമാക്കി
Thursday, May 23, 2024 11:19 PM IST
തെന്മല : നെടുവന്നൂര്‍ക്കടവ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കഴിഞ്ഞ ദിവസമാണ് നെടുവന്നൂര്‍കടവ് വെങ്കിട്ടമൂട് ചതുപ്പില്‍ സ്വകാര്യവ്യക്തിയുടെ പുരയിടത്തോട് ചേര്‍ന്നുള്ള ഷെഡില്‍ സ്ഫോടനം നടന്നത്. ഇഎസ്എം കോളനി നെല്ലിമൂട് പുത്തന്‍ വീട്ടില്‍ അലക്സ്ജോണ്‍ (46), നേടിവന്നൂര്‍ക്കടവ് 15 എക്കറില്‍ ശ്രീജിത്ത് ഭവനില്‍ ശ്രീകുട്ടന്‍ (39) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇരുകാലിനും പരിക്കേറ്റ ഇരുവരേയും കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍എത്തിച്ചു പ്രാഥമിക ചികിത്സ നല്‍കിയ ശേഷംവിദഗ്ധ ചികിത്സക്കായി തിരുവന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കൃഷിയിടത്തില്‍ ആരോ നിക്ഷേപിച്ച പന്നി പടക്കം ജോലിക്കിടെ പൊട്ടിതെറിച്ചാണ് പരിക്ക് പറ്റിയതെന്നാണ് ഇരുവരും പോലീസിനോട് പറഞ്ഞത്.

എന്നാല്‍ ഇത് പോലീസ് വിശ്വസിച്ചിട്ടില്ല. അനധികൃതമായി നിര്‍മ്മിച്ച്‌ സൂക്ഷിച്ച പന്നിപ്പടക്കം പൊട്ടി തെറിച്ചാണ് ഇരുവര്‍ക്കും പരിക്കേറ്റതെന്ന നിഗമനത്തിലാണ് പോലീസ്.

കൊല്ലത്ത് നിന്നും എത്തിയ ഫോറന്‍സിക്ക് സംഘം സ്ഥലത്ത് എത്തി നടത്തിയ പരിശോധനയില്‍ വെടിമരുന്ന് ഉള്‍പ്പടെയുള്ളവ ഉപയോഗിച്ചതിന്‍റെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. കേസിലും മറ്റും മുമ്പ് പ്രതിയായിട്ടുളള ഇവര്‍ കാട്ടുമൃഗങ്ങളെ വേട്ടയാടാന്‍ സ്ഫോടക വസ്തു ഉപയോഗിക്കുന്നിതിനിടയില്‍ അപകടമുണ്ടായതെന്നാണ് പോലീസ് സംശയിക്കുന്നത്.ഇതോടെയാണ് കേസില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ പോലീസ് തീരുമാനിച്ചത്.