അപകടരഹിതമായി ഉല്ലസിക്കാം; മീൻപിടിപ്പാറ സഞ്ചാരികളുടെ താവളമാകുന്നു
Wednesday, May 22, 2024 10:59 PM IST
പി .ഏ .പത്മകുമാർ

കൊട്ടാരക്കര: മഴയെ തുടർന്ന് ആറും തോടും കുളങ്ങളുമെല്ലാം നിറഞ്ഞതോടെ വെള്ളത്തിൽ അപകടം സം‌ഭവിക്കുന്നതും മരണങ്ങൾ നടക്കുന്നതും ഇന്ന് നിത്യസംഭവങ്ങളാണ്. എന്നാൽ കൊട്ടാരക്കര മീൻ പിടിപാറയിലെത്തിയാൽ എല്ലാം മറന്ന് ഉല്ലസിക്കാം. അതും അപകടരഹിതമായി .
മഴ കനത്തതോടെ മീൻ പിടിപ്പാറയിലേക്കുള്ള തോട്ടിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പാറ വഴി ഇപ്പോൾ കുത്തൊഴുക്കുമാണ്. എങ്കിലും കുളിക്കാനും ഉല്ലസിക്കാനുമെത്തുന്നവർക്ക് ഒരപകടവും ഇവിടെ സംഭവിക്കില്ല. മഴക്കാലമായിട്ടും നിരവധി പേരാണ് കുഞ്ഞുങ്ങളും കുടുംബവുമായി ഇവിടെ എത്തിച്ചേരുന്നത്. ഇപ്പോൾ നല്ല നീരൊഴുക്കുണ്ടെങ്കിലും വേനൽ കടുക്കുന്നതോടെ നീരൊഴുക്കു നിലക്കുകയും ചെയ്യും. അപ്പോൾ സഞ്ചാരികൾ എത്താറുമില്ല.

മീൻ പിടിപ്പാറയുടെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതയും നിർമിതിയുടെ വൈദഗ്ധ്യവുമാണ് ഇവിടം അപകടരഹിതമാക്കുന്നത്. രണ്ട് മലമടക്കുകളുടെ അടിവാരത്തുകൂടിയാണ് ഇവിടെ തോടൊഴുകുന്നത്.

മേലില പഞ്ചായത്തിൽ നിന്നാരംഭിക്കുന്ന തോട് മീൻപിടിപാറയും കടന്നാണ് പുലമൺ വലിയതോട്ടിലെത്തിച്ചേരുന്നത്. മീൻ പിടിപാറ ടൂറിസം കേന്ദ്രത്തിലെ പരന്ന പാറ വഴിയാണ് ജലമൊഴുകുന്നത്.ഇവിടെ പാറക്ക് മുകൾ ഭാഗത്തും താഴെയും തടയണ കെട്ടിയിട്ടുണ്ടെങ്കിലും ജലം അധികം കെട്ടികിടക്കില്ല.

തടയണയുടെ കെട്ടിന് മുകളിലൂടെ ജലം ഒഴുകിക്കൊണ്ടേയിരിക്കും.പാറക്ക് മുകളിലും താഴെയുമായി രണ്ട് ചെറിയ തടാകങ്ങളുണ്ടെങ്കിലും എത്ര കുത്തൊഴുക്കുണ്ടായാലും തടാകത്തിൽ അരയാൾ പൊക്കം വെള്ളം മാത്രമേ ഉണ്ടാകൂ.

കുളിക്കാനെത്തുന്നവർ പറയിലൂടെയുള്ള ഒഴുക്കു വെള്ളത്തിൽ ഇരുന്നു കൊടുത്താൽ മതി. വെള്ളം നമ്മളെ താഴെയുള്ള തടാകത്തിലെത്തിച്ചിരിക്കും. പിന്നെ തടാകത്തിൽ മുങ്ങി കുളിച്ച് ആറാടാം. വിജനമായ കാട്ടുപ്രദേശമായിരുന്ന ഇവിടം മുൻ എം എൽ എഐഷാപോറ്റി മുൻകൈയെടുത്താണ് മനോഹരമായ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റിയത്. ജില്ലയിലെ ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ച മീൻ പിടിപ്പാറയിൽ ഇപ്പോൾ തമിഴ്നാട്ടിൽ നിന്നു പോലും കുടുംബങ്ങൾ എത്തിച്ചേരുന്നുണ്ട്.
കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ കൊട്ടാരക്കര കോളജ് ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ മീൻ പിടിപ്പാറയിലെത്താം. മനസും ശരീരവും തണുപ്പിച്ച് ആഹ്ളാദത്തോടെ മടങ്ങുകയുമാവാം. ഒരു സ്വകാര്യ ഏജൻസിക്കാണ് ഇപ്പോൾ നടത്തിപ്പു ചുമതല. ഇവിടെ ലഘുഭക്ഷണവും കുപ്പിവെള്ളവും ലഭിക്കും. ശുചി മുറി സൗകര്യവുമുണ്ട്.