മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീനെ കോടതിയിൽ ഹാജരാക്കി
Saturday, September 28, 2024 8:37 AM IST
ഇരിട്ടി: തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങിയ മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീനെ കോടതിയിൽ ഹാജരാക്കി ജയിലിലേക്കയച്ചു. ഇന്നലെ രാവിലെ 11 ഓടെയാണ് ഇരിട്ടി പോലീസ് മൊയ്തീനെ കനത്ത സുരക്ഷയിൽ തലശേരി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.

കഴിഞ്ഞ 23 നാണ് മൊയ്തീനെ ഇരിട്ടി പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കേളകത്തെ പഞ്ചായത്തംഗത്തെ മർദിച്ച കേസിലെ തെളിവെടുപ്പിനായാണ് കസ്റ്റഡിയിൽ വാങ്ങിയത്. കേളകം, കരിക്കോട്ടക്കരി, ആറളം തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ നിരവധി യുഎപിഎ കേസുകൾ മൊയ്തീന്‍റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടുമാസം മുന്പാണ് സി.പി. മൊയ്തീനടങ്ങുന്ന നാലംഗ മാവോയിസ്റ്റ് സംഘം കൊട്ടിയൂർ അമ്പായത്തോട് ഭാഗത്തുനിന്നും ഓട്ടോറിക്ഷയിൽ രക്ഷപ്പെട്ടത്.


തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നാലു പേരടങ്ങിയ സംഘത്തിലെ സോമൻ, മനോജ്, മൊയ്തീൻ എന്നിവരെ പിടികൂടുകയായിരുന്നു. മൊയ്തീൻ ആലപ്പുഴയിൽ വച്ചാണ് പോലീസ് പിടിയിലാകുന്നത്. സംഘത്തിലെ ഒരാളായ സന്തോഷിനെ ഇനിയും പിടികൂടാനുണ്ട്. സന്തോഷിനായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കി.