ഹൈക്കോടതി ഉത്തരവിന്‍റെ പേരില്‍ വിവാദം മുറുകുന്നു ; സമരപ്രഖ്യാപനത്തിന് രമേശ് ചെന്നിത്തല പരിയാരത്ത്
Saturday, September 28, 2024 7:45 AM IST
പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ കോടതി ഉത്തരവിന്‍റെ പേരിൽ വിവാദം രൂക്ഷമാകുന്നു. മെഡിക്കല്‍ കോളജ് കാമ്പസിനകത്തെ പഴയ ചാച്ചാജി വാര്‍ഡ് അനധികൃതമായി കൈയേറി പാംകോസ് എന്ന പേരിലുള്ള ഇടതുഅനുകൂല സൊസൈറ്റിക്ക് കെട്ടിടം നിര്‍മിക്കുന്നതായ പരാതിയിലാണ് ഡിസിസി ജനറൽ സെക്രട്ടറിയായ അഡ്വ. രാജീവൻ കപ്പച്ചേരി ഹൈക്കോടതിയെ സമീപിച്ചത്.

രാജീവന്‍റെ പരാതിയില്‍ ജില്ലാ കളക്‌ടർ കഴിഞ്ഞ ഏഴിന് വാർഡ് പൊളിക്കുന്നതും നവീകരിക്കുന്നതും അടുത്ത ആശുപത്രി വികസന സൊസൈറ്റി യോഗം നടക്കുന്നതുവരെ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ് നല്‍കിയിരുന്നു. ഈ ഉത്തരവ് സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായാണ് രാജീവന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ താത്കാലിക ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്ത്താഖ് സംഭവസ്ഥലം കളക്ടർ പരിശോധിച്ച് കൈയേറ്റം ബോധ്യപ്പെടുകയാണെങ്കില്‍ നിരോധന ഉത്തരവ് നല്‍കണമെന്നാണ് നിര്‍ദേശിച്ചത്.

ഇത് സ്റ്റേയാണെന്ന് രാജീവന്‍ കപ്പച്ചേരിയും സ്റ്റേ അല്ലെന്ന് പാംകോസ് അധികൃതരും വാദിക്കുകയാണ്. ഇതിനിടെ കൈയേറ്റങ്ങള്‍ക്കെതിരേ യുഡിഎഫിന്‍റെ സമരപ്രഖ്യാപന ഉദ്ഘാടനം ചെയ്യാനായി മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എംഎല്‍എ ഒക്‌ടോബര്‍ മൂന്നിന് പരിയാരത്ത് എത്തുന്നുണ്ട്.


ചാച്ചാജി വാർഡിന്‍റെ പൂട്ട് പൊളിച്ചതായി പരാതി

കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ കൈയേറ്റ വിവാദത്തെ തുടർന്ന് കളക്ടർ ഉത്തരവിൽ പണി നിർത്തി വയ്പ്പിച്ച കെട്ടിടത്തിന്‍റെ പൂട്ട് തകർത്തതായി പരാതി. പാംകോസ് അറ്റകുറ്റപ്പണി ചെയ്തിരുന്ന പഴയ ചാച്ചാജി വാർഡ് കെട്ടിടത്തിന്‍റെ പൂട്ട് പൊളിച്ചെന്നാണ് പരാതി. ഇക്കഴിഞ്ഞ ബുധനാഴ്ച പണി സാധനങ്ങൾ എടുക്കാൻ പോയ കരാറുകാരാണ് പൂട്ട് പൊളിച്ച നിലയിൽ കണ്ടത്.

പൂട്ട് പൊളിച്ചെങ്കിലും സാധനങ്ങൾ ഒന്നും കളവ് പോയിട്ടില്ലെന്നും അതിക്രമം നടത്തിയവർക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് പരിയാരം മെഡിക്കൽ കോളജ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി (പാംകോസ്) സെക്രട്ടറി മെഡിക്കൽ കോളജ് സൂപ്രണ്ടിന് കത്ത് നൽകിയതിന്‍റെ അടിസ്ഥാനത്തിനാണ് പരിയാരം പോലീസിൽ പരാതി നൽകിയത്.