വ്യാജ പാസ്‌പോര്‍ട്ട് കേസ് : പ്രതിയെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു
Tuesday, June 25, 2024 5:21 AM IST
പൂന്തുറ: ഇടനിലക്കാരനിലൂടെ വ്യാജ പാസ്‌പോര്‍ട്ട് തരപ്പെടുത്തിയ ക്രിമിനല്‍ കേസ് പ്രതിയെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിപ്ര വില്ലേജില്‍ പൗണ്ട് കടവ് വാര്‍ഡില്‍ വലിയവേളി ആശുപത്രിയ്ക്ക് സമീപം സായൂജി സതീഷ് (44) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 8.55 ന് ഇയാളെ ശംഖുമുഖം ബീച്ച് ഭാഗത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്.

സംഭവത്തിലെ പ്രതിയ്ക്ക് (സായൂജി സതീഷ്) ഇടനിലകാരനിലൂടെ വ്യാജ രേഖ ചമച്ച് പാസ്‌പോര്‍ട്ട് തരപ്പെടുത്താന്‍ കൂട്ടുനിന്ന പൂന്തുറ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രവീണ്‍കുമാറിനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ പൂന്തുറ പോലീസും കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

മറ്റൊരാളുടെ വിലാസത്തില്‍ വ്യാജ രേഖ ചമച്ച് പാസ്‌പോര്‍ട്ട് തരപ്പെടുത്തിക്കൊടുക്കുന്ന ഇടനിലക്കാരന്‍ വര്‍ക്കല സ്വദേശി സുനില്‍കുമാര്‍ വഴിയാണ് സായൂജി സതീഷ് പാസ്‌പോര്‍ട്ട് തരപ്പെടുത്തിയതെന്നാണ് പോലീസ് അറിയിച്ചത്.

സുനില്‍കുമാറിനെ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ തുമ്പ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ വ്യാജ രേഖ ചമയ്ക്കല്‍ , പാസ്‌പോര്‍ട്ട് ആക്ട് , വഞ്ചന എന്നീ വകുപ്പുകള്‍ ചുമഴ്ത്തിയാണ് കേസെടുത്തിട്ടുളളത്.

വ്യാജ രേഖ ചമച്ച് പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചെന്ന വാര്‍ത്ത പുറത്ത് വന്നതോടെ പ്രവീണ്‍ നടത്തിയ പാസ്‌പോര്‍ട്ട് വെരിഫിക്കേഷനുകള്‍ പുന:പരിശോധിക്കാനാണ് അധികൃതരുടെ തീരുമാനം. 2023 ഡിസംബറില്‍ ആയിരുന്നു കേസിനിടയായ സംഭവം നടന്നത്. നിരവധി കേസുകളില്‍ പ്രതിയായതിനാല്‍ വളളക്കടലിലെ വിലാസത്തില്‍ ആധാര്‍കാര്‍ഡ് നിര്‍മിച്ചാണ് സായൂജിന്‍റെ പേരില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയത്. തിരുവനന്തപുരം പാസ്‌പോര്‍ട്ടാഫീസില്‍ നിന്നും വെരിഫിക്കേഷനു വേണ്ടി പൂന്തുറ പോലീസ് സ്റ്റേഷനിലേയ്ക്ക് അയക്കുകയായിരുന്നു. പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ഓഫീസറായിരുന്ന പ്രവീണ്‍ സ്ഥലത്തുപോയി വേണ്ട വിധം അന്വേഷണം നടത്താതെ ഒന്നാം പ്രതി സുനില്‍കുമാറിന്‍റെ കൈയ്യില്‍ നിന്നും രൂപ കൈപറ്റി പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ക്ലിയറന്‍സ് അയച്ചു നല്‍കുകയായിരുന്നു എന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.

തുമ്പ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ പിടിയിലായ സുനില്‍കുമാറില്‍ നിന്നാണ് പൂന്തുറയിലും വ്യാജ വിലാസത്തില്‍ പാസ്‌പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന വിവരം ഉന്നത പോലീസ് അധികൃതര്‍ക്ക് ലഭിച്ചത്. ഇതേ തുടര്‍ന്ന് തുമ്പ സിഐ നല്‍കിയ റിപ്പോര്‍ട്ട് ഡിസിപി ഓഫീസില്‍ നിന്നും പൂന്തുറ പോലീസിന് കൈമാറുകയായിരുന്നു. ഇതേ തുടര്‍ന്ന് പൂന്തുറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സായൂജി സതീഷിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.