72-കാരന്‍റെ വോട്ടുചെയ്യാൻ സിപിഎം വാർഡ് അംഗത്തിന്‍റെ ശ്രമം
Saturday, April 27, 2024 6:49 AM IST
പാറശാല : വോട്ട് ചെയ്യാന്‍ എത്തിയ വയോധികന് കണ്ണു കാണില്ലെന്നുള്ള സിപിഎം മെമ്പറുടെ വാദം ഒരുമണുക്കൂറോളം വോട്ടിംഗ് തടസപ്പെടുത്തി.

കൊല്ലയില്‍ പഞ്ചായത്തിലെ ഉദിയന്‍കുളങ്ങര വാര്‍ഡിലെ കൈവന്‍വിള നാഗോട്ടുക്കോണം സ്വദേശിയായ ടൈറ്റസ് ( 72)നാണ് കണ്ണുകാണില്ലെന്ന വാദവുമായി വാര്‍ഡ് മെമ്പര്‍ അദ്ദേഹത്തിനായി വോട്ട് ചെയ്യാന്‍ രംഗത്ത് എത്തിയത്.

ടൈറ്റസിന് കണ്ണുകാണില്ലെന്നാരോപിച്ച് അദ്ദേഹത്തിന്‍റെ വോട്ടുചെയ്യാനായി വാര്‍ഡ് മെമ്പര്‍ ബൂത്തിനകത്ത് കടന്നതോടെയാണ് പ്രശ്നങ്ങൾക്കു തുടക്കമായത്.

കോണ്‍ഗ്രസ്, ബിജെപി ബൂത്ത് ഇൻഏജന്‍റുമാർ ഇതിനെ ചോദ‍്യം ചെയ്യുകയും വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു. ഇതോടെ ബൂത്തിനുള്ളിൽ സംഘർഷ സമാനമായ സ്ഥിതിയുണ്ടാവുകയായിരുന്നു.

എന്നാൽ ടൈറ്റസിന് കണ്ണുകാണാൻ സാധിക്കുമെന്നും യാതൊരു പ്രശ്നവുമില്ലെന്ന് അവിടുണ്ടായിരുന്ന ചിലർ ആരോപിച്ചു .

ഇതോടെ പോളിംഗ് ഓഫീസർ ഇടപെടുകയും അദ്ദേഹത്തിനു കാഴ്ച്ചയുണ്ടെന്ന് മനസിലാക്കുകയും ചെയ്തു.

ശേഷം ടൈറ്റസ് തന്നെ സ്വന്തം വോട്ട് രേഖപ്പെടുത്തുകയായിരുന്നു. വാര്‍ഡ് മെമ്പര്‍ മനപ്പൂര്‍വം ബൂത്തിനുള്ളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു എന്ന് മറ്റു പാർട്ടിക്കാർ ആരോപിച്ചു.