സിന്ധുറാണി ടീച്ചറോട് കരുണയില്ലാതെ അധികൃതർ
Thursday, May 9, 2024 2:08 AM IST
വിഴിഞ്ഞം: വെങ്ങാനൂർ കല്ലുവെട്ടാം കുഴി സ്വദേശി സന്ധ്യാ റാണി ടീച്ചറുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ ടിപ്പർ ലോറി അപകടം നടന്നിട്ട് ആറ് മാസം തികയുമ്പോഴും ഉറപ്പുകൾ പാലിക്കാതെയുള്ളഅധികൃതരുടെ അവഗണന തുടരുന്നു.

അധ്യാപികയായ സന്ധ്യാ റാണിയുടെ പരിതാപകരമായ അവസ്ഥ പരിഗണിച്ചു സ്പെഷൻ ലീവ് അനുവദിച്ചു തരണമെന്ന അപേക്ഷയ്ക്കുപോലും മറുപടി നൽകാതെ അധികൃത ർ ഒളിച്ചുകളിക്കുന്നതായാണ് ആക്ഷേപം. വകുപ്പ് മന്ത്രിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വീട്ടിൽവന്നു നൽകിയ ഉറപ്പുകളും ജലരേഖയായി.

2023 ഡിസംബർ 19 നാണ് സന്ധ്യാറാണി ടീച്ചറുടെ ജീവിതത്തെയും ഭാവിയെയും മാറ്റിമറിച്ച ടിപ്പർ ലോറി അപകടം നടന്നത്. തുറമുഖ നിർമാണത്തിനു കരിങ്കല്ലുമായി അമിത വേഗത്തിലെത്തിയ ടിപ്പർ ലോറിക്കടിയിപ്പെട്ട ടീച്ചറുടെ ദയനീയാവസ്ഥ പുറംലോകമറിഞ്ഞെങ്കിലും തുറമുഖ വകുപ്പ് അധികൃതരോ, സർക്കാർ ഏജൻസികളോ തിരിഞ്ഞു നോക്കിയില്ല. ഒരു കാൽ പൂർണമായി മുറിച്ചു മാറ്റിയശേഷം ജീവൻ പിടിച്ചുനിർത്താൻ ഡോക്ടർമാർ അഞ്ചിൽപ്പരം ശസ്ത്രക്രിയ കളും നടത്തി.

ഐസിയുവിലെ ആഴ്ചകൾ നീണ്ട വെന്‍റി ലേറ്റർ വാസത്തിനു ശേഷം ജീവിതത്തിലേക്കു പതിയെ തിരിച്ചുവന്ന അധ്യാപികയുടെ ദയനീയാവസ്ഥയെ അധികൃതരും രാഷ്ട്രീയ പാർട്ടിക്കാരും കണ്ടില്ലെന്നു നടിച്ചു. ചികിത്സയ്ക്കാ യി ഇതിനകം ചെലവായതു ലക്ഷങ്ങൾ.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ടിപ്പർ ലോറിയിൽനിന്നു കരിങ്കല്ലു തെറിച്ചുവീണ് അനന്തുവെന്ന മെഡിക്കൽ വിദ്യാർഥിയുടെ മരണത്തോടെയുണ്ടായ ശക്തമായ പ്രതിഷേധങ്ങൾക്കിടെയാണ് അധ്യാപികയുടെ കാര്യവും ഉയർന്നുവന്നത്. ഒടുവിൽ വിശേഷങ്ങൾ അറിയാൻ വിദ്യാഭ്യാസ മന്ത്രി ടീച്ചറുടെ വീട്ടിൽ നേരിട്ടെത്തിയിരുന്നു. അനന്തുവിന്‍റെ മരണശേഷം കൂടിയ സർവകക്ഷി യോഗത്തിൽ ഉയർന്നുവന്ന പ്രകാരം തുറമുഖ നിർമാതാക്കളെക്കൊണ്ട് ഉചിതമായ നഷ്ടപരിഹാരം നൽകാനും തീരുമാനമായി. എന്നാൽ അദാനി ഗ്രൂപ്പ് അധികൃതർ ടീച്ചറുടെ ദയനീയവസ്ഥ നേരിൽകണ്ട് മനസിലാക്കി മടങ്ങിയെങ്കിലും നഷ്ടപരിഹാര കാര്യത്തിൽ ഇതുവരെ തീരുമാനമുണ്ടായില്ല.

ഒറ്റക്കാലിൽ നിവർന്നു നിൽക്കാനോ നേരെ ഒന്നിരിക്കാനോ കഴിയാതെ വേദന കടിച്ചമർത്തി ജീവിതം കഴിച്ചുകൂട്ടുന്ന ടീച്ചറുടെ കാര്യത്തിൽ അനുഭാവപൂർണമായ തീരുമാനമുണ്ടാക്കാമെന്നു മന്ത്രിയും അറിയിച്ചിരുന്നു. അതുപ്രകാരം സ്കൂളിൽ പോകാനുള്ള ആരോഗ്യം വീണ്ടുകിട്ടുംവരെ സ് പെഷൽ ലീവ് അനുവദിക്ക ണം എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി വീട്ടുകാർ അപേക്ഷയും നൽകി. എന്നാൽ സ്കൂൾ തുറക്കാൻ ആഴ്ചകൾ ബാക്കി നിൽക്കുമ്പോഴും അവധിയുടെ കാര്യത്തിൽ തീരുമാനമുണ്ടായില്ല. വരും ദിവസങ്ങളിലെങ്കിലും അനുകൂലമായ തീരുമാനം ഉണ്ടാകു മെന്ന പ്രതീക്ഷയിലാണ് ടീച്ചറും കുടുംബവും.

എസ്. രാജേന്ദ്രകുമാർ