ആറ്റിങ്ങലിൽ സമാധാനപരം
Saturday, April 27, 2024 6:44 AM IST
ആറ്റിങ്ങൽ: ലോക്സഭാ തെരഞ്ഞെടുപ്പ് ആറ്റിങ്ങൽ, ചിറയിൻകീഴ് നിയോജകമണ്ഡലങ്ങളിൽ പൊതുവെ സമാധാനപരം. വോട്ടിംഗ് മന്ദഗതിയിൽ ആയതിനെ ചൊല്ലിയുള്ള ചെറിയ തർക്കങ്ങൾ ഒഴിവാക്കിയാൽ തെരഞ്ഞെടുപ്പ് സുഖമമായി നടന്നു. രാവിലെ മുതൽ എല്ലാ ബൂത്തുകളിലും മികച്ച രീതിയിൽ പോളിംഗ് നടന്നു. വെയിൽ ഉറയ്ക്കുംമുമ്പ് വോട്ട് ചെയ്യുവാനുള്ള വോട്ടർമാരുടെ ശ്രമമാണ് രാവിലെ തന്നെ മികച്ച പോളിംഗ് ഉറപ്പുവരുത്തിയത്. തീരദേശ മേഖലയിലെ പോളിംഗ് ബൂത്തുകൾക്കു മുന്നിൽ നീണ്ടനിര ദൃശ്യമായിരുന്നു.

ആറ്റിങ്ങൽ അയിലം യുപിഎസിൽ വോട്ടിംഗ് മന്ദഗതിൽ എന്നാരോപിച്ച് വോട്ടർമാർ തർക്കം ഉണ്ടാക്കി. രണ്ട് ബൂത്തുകളിലായിരുന്നു തർക്കം. 11 മണിയോടെ നീണ്ട ക്യൂ രൂപപ്പെട്ടു. വോട്ടിംഗ് മന്ദഗതിയിൽ ആയതോടെ ഇൻ ഏജന്‍റുമാരും പൊതുജനങ്ങളും ഉദ്യോഗസ്ഥരുമായി തർക്കത്തിലായി. പരിചയസമ്പന്നർ അല്ലാത്ത ഉദ്യോഗസ്ഥരായനാലാണ് വോട്ടിംഗ് മന്ദഗതിയിൽ ആയത് എന്നാണ് വിമർശനം. തുടർന്ന് പോലീസ് ഇടപെട്ട് തർക്കം പരിഹരിച്ചു.

പെരുമാതുറ ഗവ. എൽപിഎസ് മോക് പോളിംഗിൽ മറ്റ് പാർട്ടികൾക്കു ചെയ്യുന്ന വോട്ട് ബിജെപിക്ക് പോയി. തുടർന്ന് മെഷീൻ മാറ്റിയാണ് വോട്ടിംഗ് ആരംഭിച്ചത്. വോട്ടിംഗ് 15 മിനിറ്റ് വൈകുന്നതിന് ഇതു കാരണമായി.

പേരൂർ 56-ാം ബൂത്തിൽ പോളിംഗ് ആരംഭിക്കാൻ വൈകി. യന്ത്ര തകരാറാണ് കാരണമായത്. 20 മിനിറ്റ് വൈകി. തകരാറ് പരിഹരിച്ചു ഇതേ വോട്ടിംഗ് മെഷീനിൽ തന്നെ വോട്ടിംഗ് നടത്തി.
നഗരൂര് 55-ാം നമ്പർ ബൂത്തിലും പോളിംഗ് മന്ദഗതിയിൽ ആയതിനെ ചൊല്ലി തർക്കം ഉണ്ടായി. കല്ലമ്പലം പറകുന്ന് സ്കൂളിൽ വൈകുന്നേരം ഉണ്ടായ വലിയ തിരക്കിൽ പോളിംഗ് അവസാനിക്കാൻ ഏഴ് മണി വരെ വൈകി.