ആംബുലൻസിനുള്ളിലെ മാലിന്യം റോഡിൽ ഒഴുക്കുന്നതായി പരാതി
Monday, May 6, 2024 6:18 AM IST
നെടുമങ്ങാട്: ആംബുലൻസിലെ മാലിന്യം റോഡിൽ ഒഴുക്കുന്നതായി പരാതി. ആര്യനാട് സർക്കാർ ആശുപത്രിയിലെ 108 ആംബുലൻസിനുള്ളിലെ മാലിന്യമാണ് റോഡിലേക്ക് കഴുകി ഒഴുകുന്നത്.

സ്ഥിരം അപകടത്തിൽപ്പടുന്നവരെ മെഡിക്കൽ കോളജ് ആശുപത്രയിൽ എത്തിച്ച ശേഷം തിരികെ ആര്യനാട് ആശുപത്രിൽ എത്തി വാഹനത്തിനുള്ളിലെ രക്ത കറകൾ ചില രോഗികളുടെ വിസർജ‍്യവും കഴുകി ഒഴുക്കുന്നത് റോഡിലാണ് എന്ന് നാട്ടുകാർ പറയുന്നു.

ആര്യനാട് നിന്നും ആനന്ദേശ്വരം പോകുന്ന സർക്കാർ ആശുപത്രി സ്ഥിതി ചെയ്യുന്നത് റോഡിലേക്കാണ് മാലിന‍്യം ഒഴുക്കിവിടുന്നത്. സംഭവത്തിൽ നാട്ടുകാരിൽ പ്രതിഷേധം ഉയരുകയാണ്. ആശുപത്രിയിൽ അടിസ്ഥാന വികസനത്തിന് മാസങ്ങൾക്ക് മുൻപ് ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷവും ആര്യനാട് പഞ്ചായത്ത് 20 ലക്ഷവും മുടക്കി പത്തു സെന്‍റ് സ്ഥലം വാങ്ങിച്ചിരുന്നു.

തുടർന്ന് ആശുപത്രിയിലെ പ്രധാന ഡോക്‌ടറുടെ കാർ പാർക്ക് ചെയ്യാനായി ബ്ലോക്കിൽ നിന്നും ലക്ഷത്തോളം രൂപ മുടക്കി കാർ ഷെഡ് നിർമിച്ചു. എന്നാൽ ആംബുലൻസ് കഴുകാനും ജീവനക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനും സംവിധാനം ഒരുക്കിയില്ലന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.