നന്പി രാജേഷിന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി
Friday, May 17, 2024 7:01 AM IST
തിരുവനന്തപുരം: മസ്കറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച കരമന നെടുങ്കാട് സ്വദേശി ആർ. നന്പി രാജേഷിന് (40) കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. ഇന്നലെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.

കാത്തിരുന്ന ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നന്പി രാജേഷ് എത്തിയതോടെ നെടുങ്കാടിൽ രാജേഷിന്‍റെ കുടുംബം താമസിച്ചിരുന്ന വീട്ടിൽനിന്നും കൂട്ടക്കരച്ചിലുയർന്നു. ജീവനോടെ കാണാൻ ആഗ്രഹിച്ച രാജേഷിനെ ഭാര്യ അമൃതയും മക്കളും വീട്ടിലേക്കു വരവേറ്റത് കണ്ണുനീരുമായി.

മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ബന്ധുക്കളുടെയും നാട്ടുകാരുടെയും മുഖത്തു കണ്ണീർ മാത്രം. അമൃതയും ബന്ധുക്കളും രാജേഷിന്‍റെ മൃതദേഹത്തിനു മുന്നിൽ അലമുറയിട്ടു പൊട്ടിക്കരയുന്ന ദൃശ്യം ഹൃദയഭേദകമായിരുന്നു.

അതിവൈകാരിക രംഗങ്ങളാണു വീട്ടിലുണ്ടായത്. രാജേഷിന്‍റെ ഭാര്യ അമൃതയെയും അമ്മയെയും ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും കണ്ണീരണിഞ്ഞു. നിറകണ്ണീരോടെനിന്ന നാട്ടുകാരെയും ബന്ധുക്കളെയും സാക്ഷിയാക്കി നന്പി രാജേഷിന്‍റെ മൃതദേഹം ഉച്ചയ്ക്ക് 12.30ഓടെ തൈക്കാട് ശാ ന്തികവാടത്തില്‌ സംസ്കരിച്ചു.

ഈ മാസം ഏഴിനാണ് മസ്കറ്റിലെ ജോലിസ്ഥലത്തു രാജേഷ് കുഴഞ്ഞുവീണത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആൻജിയോപ്ലാസ്റ്റി ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് വിശ്രമത്തിലായിരുന്ന ഭർത്താവിനെ കാണാൻ അമൃതയും അമ്മ ചിത്രയും എട്ടിനു രാവിലെയുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സമരം കാരണം വിമാനങ്ങൾ റദ്ദാക്കിയത് അറിയുന്നത്.

എട്ടിനു തന്നെ ടിക്കറ്റ് ബുക്ക് ചെയ്തു നൽകുമെന്നു കന്പനി പറഞ്ഞെങ്കിലും നടന്നില്ല. രണ്ടു തവണ ടിക്കറ്റെടുത്തിട്ടും സമരം കാരണം അമൃതയ്ക്ക് പോകാനായില്ല. അമൃതയ്ക്ക് ടിക്കറ്റ് കിട്ടാത്തതിനാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽപ്പോലും കുടുംബത്തെ കാണാൻ രാജേഷ് നാട്ടിലേക്കു വരാമെന്ന് പറഞ്ഞിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. ഇന്നായിരുന്നു എത്തുമെന്ന് പറഞ്ഞ ദിവസം. എന്നാൽ 13ന് വീണ്ടും ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

രാജേഷ് ഒറ്റയ്ക്കു താമസിച്ചിരുന്ന സ്ഥലത്ത് സുഹൃത്തുക്കൾ എത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യയും അമ്മയും എട്ടിന് മസ്കറ്റിൽ എത്തിയിരുന്നെങ്കിൽ രാജേഷിനെ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. മസ് ക്കറ്റിലെ ഇന്ത്യൻ സ്കൂളിൽ ഐടി മാനേജരായിരുന്നു രാജേഷ്. പിആർഎസ് നഴ്സിംഗ് കോളജിൽ ബിഎസ്‌സി നഴ്സിംഗ് വിദ്യാർഥിനിയാണ് ഭാര്യ അമൃത. മക്കൾ: അനിഖ, നന്പി ശൈലേഷ്.

മൃതദേഹവുമായി പ്രതിഷേധിച്ചു നന്പി രാജേഷിന്‍റെ ബന്ധുക്കൾ

തിരുവനന്തപുരം: മസ്കറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച നന്പി രാജേഷിന്‍റെ മരണത്തിന് ഉത്തരവാദി എയർ ഇന്ത്യ ആണെന്നാരോപിച്ച് മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചു. ഇന്നലെ രാവിലെ ഈഞ്ചയ്ക്കലിലെ എയർ ഇന്ത്യ സാറ്റ് സ് ഓഫീസിനു മുന്നിൽ മൃതദേഹം വെച്ചുകൊണ്ടാണു രാജേഷിന്‍റെ ഭാര്യ അമൃതയുടെ അച്ഛൻ രവി ഉൾപ്പെടെ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

എയർ ഇന്ത്യയുടെ ഭാഗത്തു നിന്ന് ഉത്തരം കിട്ടാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും രവി പറഞ്ഞു. കുടുംബത്തിന് മറ്റു വരുമാനമൊന്നുമില്ലെന്നും നീതി കിട്ടിയെ തീരുവെന്നും അച്ഛൻ രവി പറഞ്ഞു. എയർ ഇന്ത്യ അമൃതയ്ക്കും കുടുംബത്തിനും നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

സംസ്കാരചടങ്ങുകൾക്കുശേഷം എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരുമായി ചർച്ച നടത്തുമെന്ന ധാരണയിലാണ് സമരം അവസാനിപ്പിച്ചത്. എയർ ഇന്ത്യ ജീവനക്കാരുടെ സമരം ഇല്ലായിരുന്നെങ്കിൽ ഇത്തരത്തിൽ ഒരു ദുരന്തം ഉണ്ടാകുമായിരുന്നില്ലെന്നു ബന്ധുക്കൾ പറയുന്നു.

വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. കുടുംബത്തിനു സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകുമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു.