മകന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാവ്
Monday, May 6, 2024 6:24 AM IST
വെള്ളറട: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ ഇരിക്കെ മരിച്ച മകന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാവ്. മകന്‍റെ മരണശേഷം വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച്ചയാണ് ദുരൂഹതയിലേക്ക് കാര‍്യങ്ങളെ നയിച്ചത്. കഴിഞ്ഞ മാസം 28 നായിരുന്നു വീജീഷ് മരിച്ചത്. വീജീഷിന്‍റെ മാതാവ് സമീപത്തെ വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്.

എന്നാൽ രണ്ട് ദിവസം മുന്‍പാണ് അമ്മ കമലം വീട്ടിലെത്തി മുറികള്‍ തുറന്ന് പരിശോധിച്ചത്. അപ്പോഴായിരുന്നു വീട്ടിലെ ഒരു മുറിയുടെ തറയിൽ ആഴത്തിൽ കുഴിയെടുത്തിരിക്കുന്നതായി കണ്ടത്. തുടര്‍ന്ന് വെള്ളറട പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

വിജീഷിനൊപ്പം ഒരു സുഹൃത്ത് വീട്ടില്‍ വരാറുണ്ടെന്ന് അമ്മ പറയുന്നു. മഞ്ഞപ്പിത്തം ബാധിച്ച വിജീഷിനെ മാര്‍ച്ച് മൂന്നിന് തിരുവനന്തപുരം മെഡി.കോളജില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയിരുന്നു. ശേഷം സുഹൃത്ത് വിജീഷിനെ സ്വന്തം വീട്ടില്‍ വിളിച്ചു കൊണ്ട് പോകുകയും ചില പച്ചമരുന്ന് ചികിത്സ നല്‍കിയതായും അമ്മ പറയുന്നു.

പിന്നാലെ ഏപ്രില്‍ 12ന് രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് വീണ്ടും മെഡി.കോളജില്‍ എത്തിക്കുകയും 28 ന് മരണപ്പെടുകയുമായിരുന്നു. വീടിന്‍റെ തറ കുഴിച്ചതിനു സമീപം മണ്‍വെട്ടിയും ഉപകരണങ്ങളും ഉണ്ടായിരുന്നു. ഇതാണ് മരണത്തിൻ ദുരൂഹത കാണാൻ കാരണമായത്.