മലയോരത്ത് വീണ്ടും കാട്ടാനകൾ തന്പടിക്കുന്നു
Wednesday, May 8, 2024 12:48 AM IST
ചന്ദനക്കാംപാറ: കേരള-കർണാടക അതിർത്തിയിലെ ആടാംപാറ, കൻമദ പാറ, വഞ്ചിയം ഭാഗങ്ങളിൽ കാട്ടാനക്കൂട്ടം തമ്പടിച്ചതായി പ്രദേശവാസികൾ. തൂക്കുവേലിയോട് ചേർന്ന ഭാഗത്ത് ഇവ കൂട്ടമായി എത്തി ചിന്നംവിളിക്കുകയാണ്.

കുറച്ചു ദിവസങ്ങളായി രാത്രിയാകുന്നതോടെ എത്തുന്ന കാട്ടാനക്കാട്ടും റോഡുൾപ്പെടെയുള്ളിടങ്ങളിൽ നിൽക്കുന്നത് കാരണം വാഹനയാത്ര പോലും അസാധ്യമായിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം സ്കൂട്ടർ യാത്രികർ തലനാരിഴയക്കാണ് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയും കാട്ടാനക്കൂട്ടമെത്തിയതായി നാട്ടുകാർ പറഞ്ഞു.

ആലക്കോട്: അപ്പർ ചീക്കാട് മേഖലയിൽ കാട്ടാനക്കൂട്ടം ജനവാസ മേഖലയിലെ വഴിയിലടക്കം തന്പടിക്കുന്നത് പ്രദേശത്തെ ഭീതിയിലാക്കുന്നു.

ആദിവാസികൾക്ക് സർക്കാർ പതിച്ചു നൽകിയ അപ്പർ ചീക്കാട് പ്രദേശങ്ങളിലേക്കുമുള്ള മൂരിക്കടവ്- അപ്പർ ചീക്കാട് റോഡിലടക്കം കാട്ടാനകൾ തന്പടിക്കുകയാണ്. കാട്ടാനകളെ വനത്തിലേക്ക് തുരത്തുന്നുണ്ടെങ്കിലും രാത്രിയിൽ ഇവ തിരിച്ചെത്തുകയാണ്. പകൽ പോലും വീടുകളിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി ഓട്ടോറിക്ഷയാത്രക്കാർ കാട്ടാനക്കൂട്ടത്തിന്‍റെ മുന്നിൽ നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വന്യമൃഗശല്യം തടയാൻ ഈ മേഖലയിൽ 1,25 കോടി രൂപ ചെലവിൽ സൗരോജ തൂക്കുവേലി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് പ്രവൃത്തി ഉദ്ഘാടനം നടത്തിയെങ്കിലും പിന്നീട് ഒന്നും നടന്നില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.