കൊട്ടിയൂർ വൈശാഖ മഹോത്സവം; നീരെഴുന്നള്ളത്ത് നടന്നു
Friday, May 17, 2024 12:54 AM IST
കൊട്ടിയൂർ: അക്കരെ കൊട്ടിയൂരിലേക്ക് നീരെഴുന്നളളത്ത് നടന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ചടങ്ങ് നടന്നത്. വൈശാഖോത്സവ കാലത്ത് വിളക്ക് തെളിക്കാനുള്ള തിരിയും ശ്രീകോവിലിലേക്കുള്ള കിള്ളി വസ്ത്രവും ഉത്തരീയങ്ങളുമായി മണിയന്‍ ചെട്ടിയാനും സംഘവും കുത്തുപറമ്പ് പുറക്കളം തിരൂര്‍കുന്ന് ഗണപതി ക്ഷേത്രത്തില്‍ നിന്നു കൊട്ടിയൂരില്‍ എത്തിച്ചേര്‍ന്നതോടെയാണ് നീരെഴുന്നള്ളത്ത് ചടങ്ങുകള്‍ തുടങ്ങിയത്.

പിന്നാലെ ദീപം തെളിക്കാനുള്ള എള്ളെണ്ണയുമായി പടുവിലായി കിള്ളിയോട് തറവാട്ടില്‍ നിന്നുള്ള സംഘവും ഇക്കരെ കൊട്ടിയൂര്‍ സന്നിധാനത്തില്‍ എത്തിച്ചേര്‍ന്നു. ഒറ്റപ്പിലാന്‍, കാടന്‍, പുറങ്കലയന്‍, കൊല്ലന്‍, ആശാരി എന്നീ സ്ഥാനികര്‍ ചേര്‍ന്ന് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്ര നടയിലെ ആയില്യാര്‍ കാവിന്‍റെ പ്രവേശന കവാടത്തിനു മുന്നിലും മന്ദംചേരിയിലെ ബാവലി പുഴക്കരയിലുമായി തണ്ണീര്‍കുടി നടത്തി. പിന്നീട് സമുദായിക സ്ഥാനികന്‍ കാലടി കൃഷ്ണമുരളി നമ്പൂടിരിപ്പാടിന്‍റേയും ജന്മശാന്തി പടിഞ്ഞീറ്റ് ശ്രീറാം നമ്പൂതിരിയുടെയും നേതൃത്വത്തില്‍ അടിയന്തര യോഗക്കാരും സ്ഥാനികരും അക്കരെയിലേക്ക് പുറപ്പെട്ടു.

മന്ദംചേരിയിലെ ഉരുളിക്കുളത്തില്‍ നിന്നു കൂവയിലകള്‍ പറിച്ചെടുത്ത് ബാവലിക്കരയിലെത്തിയ സംഘത്തിന്‍റെ അറിയിപ്പിനെ തുടര്‍ന്ന് ഒറ്റപ്പിലാനും പുറങ്കലയനും ജന്മാശാരിയും ഈറനണിഞ്ഞ് ആദ്യം അക്കരെ സന്നിധാനത്തില്‍ പ്രവേശിച്ചു. പിന്നാലെ അടിയന്തര യോഗക്കാരും പ്രത്യേക വഴിയിലൂടെ അക്കരെ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. സമുദായി, ഒറ്റപ്പിലാന്‍, പുറങ്കലയന്‍, ജന്മാശാരി, ഊരാളന്‍മാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സ്വയംഭൂ വിഗ്രഹം കുടികൊള്ളുന്ന മണിത്തറയില്‍ ജന്മശാന്തി നീരഭിഷേകം നടത്തി. അമ്മാറക്കല്‍ തറയില്‍ വണങ്ങി അടിയന്തര യോഗം ഇക്കരെയി ലേക്കു മടങ്ങി. രാത്രി അപ്പട നിവേദ്യത്തോടെ ഇക്കരെ കൊട്ടിയൂരിലെ ആയില്യാര്‍ കാവില്‍ പുജയും നടത്തി.