സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ഹര്‍ജി മധ്യവേനലവധിക്കു ശേഷം പരിഗണിക്കും
സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ഹര്‍ജി  മധ്യവേനലവധിക്കു ശേഷം പരിഗണിക്കും
Saturday, April 20, 2024 2:53 AM IST
കൊച്ചി: മാസപ്പടി കേസില്‍ ഇഡി നടപടികള്‍ ചോദ്യം ചെയ്തു കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടയില്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എംഡി ശശിധരന്‍ കര്‍ത്തയടക്കം നല്‍കിയ ഉപഹര്‍ജി ഹൈക്കോടതി മധ്യവേനലവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റി.

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും പ്രായാധിക്യവും ചൂണ്ടിക്കാട്ടി ശശിധരന്‍ കര്‍ത്തയും, ചോദ്യംചെയ്യലിനു ഹാജരായപ്പോള്‍ 24 മണിക്കൂറിലേറെ തടങ്കലില്‍ വച്ച് നിയമലംഘനം നടത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് സിഎംആര്‍എല്‍ ഉദ്യോഗസ്ഥരും നല്‍കിയ ഹര്‍ജിയാണ് ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പന്‍ മാറ്റിയത്.


ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഇഡി സമയം തേടി. വീണ്ടും പരിഗണിക്കും മുമ്പ് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ചില രേഖകള്‍ സമര്‍പ്പിക്കാനുണ്ടെന്ന് ഹർജിക്കാരും വ്യക്തമാക്കി.

ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട ഫോണ്‍കോള്‍ റിക്കാര്‍ഡുകളും സിസിടിവി ദൃശ്യങ്ങളുമടക്കം ചില രേഖകള്‍ ഹാജരാക്കാന്‍ നേരത്തേ കേസ് പരിഗണിക്കവേ കോടതി ഇഡിക്കു നിര്‍ദേശം നല്‍കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.